ഹരിപ്പാട് : കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന സുനിൽദത്തിന്റെ വിയോഗത്തിൽ വിങ്ങിപ്പൊട്ടുകയാണ് നാട്ടുകാരും ബന്ധുക്കളും. പ്ളസ് ടു കഴിഞ്ഞപ്പോൾ മുതൽ അയൽവാസിയുടെ വള്ളത്തിൽ കടലിൽ പോയിത്തുടങ്ങിയ തറയിൽക്കടവ് പറത്തറയിൽ സുനിൽദത്തിന്റെ (24) വരുമാനത്തിലാണ് അച്ഛനും അമ്മയും കഴിഞ്ഞിരുന്നത്. ഹൃദ്രോഗിയായ പിതാവ് സുനിൽകുമാറിന് ജോലിക്ക് പോകാനാകില്ല.
ഏക സഹോദരി സുനിയുടെ വിവാഹം കഴിഞ്ഞിട്ട് ഒരു വർഷമേ ആയിട്ടുള്ളൂ. ഇതേ തുടർന്നുണ്ടായ ബാദ്ധ്യതകൾ വീട്ടാനായി അത്യദ്ധ്വാനത്തിലായിരുന്നു സുനിൽ. അലമുറയിട്ട് കരയുന്ന മാതാപിതാക്കളേയും സഹോദരിയേയും എങ്ങനെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും വിതുമ്പി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |