തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ 12 ഭരണസമിതി അംഗങ്ങൾക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. ബാങ്ക് പ്രസിഡന്റ് മാപ്രാണം മാടായിക്കോണം കാട്ടിലപറമ്പിൽ കെ.കെ. ദിവാകരൻ, ഭരണസമിതി അംഗങ്ങളായ തളിയക്കോണം തൈവളപ്പിൽ ടി.എസ്. ബൈജു, പൊറത്തിശേരി മുരിപ്പറമ്പിൽ എം.ബി. ദിനേഷ്, പൊറത്തിശേരി വാക്കയിൽ വി.കെ. ലളിതൻ, മൂർക്കനാട് പൊറത്തൂപ്പറമ്പിൽ കെ.വി. സുഗതൻ, മാപ്രാണം നാട്ടുവള്ളിൽ എൻ. നാരായണൻ, കാട്ടുങ്ങച്ചിറ ഏർവാടിക്കാരൻ എം.എം. അസ്‌ലം, മാപ്രാണം ചക്രംപുള്ളിൽ ജോസ്, മൂർക്കനാട് മേനാച്ചേരി എം.എ. ജിജോ രാജ്, കുഴിക്കാട്ടുകോണം കോറമ്പിൽ അമ്പിളി മഹേഷ്, പൊറത്തിശേരി എടക്കാട്ടിൽ സുമതി ഗോപാലകൃഷ്ണൻ, കരുവന്നൂർ കാക്കുഴി പിണ്ടിയത്ത് മിനി നന്ദനൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്.
കെ.കെ. ദിവാകരനെ നേരത്തെ സി.പി.എം പുറത്താക്കിയിരുന്നു. ദിനേഷ്, ബൈജു, അമ്പിളി മഹേഷ്, എൻ. നാരായണൻ എന്നിവർ സസ്‌പെൻഷനിലാണ്. ശേഷിക്കുന്നവർ സി.പി.എം പ്രാദേശിക ഭാരവാഹികളും സജീവ പ്രവർത്തകരുമാണ്.
അതിനിടെ കേസിലെ ആറാം പ്രതി മുൻ അക്കൗണ്ടന്റ് പൊറത്തിശേരി മൂർക്കനാട് പുന്നപ്പിള്ളിൽ റെജി അനിൽ (43) അറസ്റ്റിലായി. ഇയാൾ ക്രൈംബ്രാഞ്ച് സംഘത്തിന് മുന്നിൽ കീഴടങ്ങിയെന്നാണ് വിവരം. നാലാം പ്രതി കിരൺ ഇപ്പോഴും ഒളിവിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |