കോഴിക്കോട്: കേരളാ പൊലീസിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പൊലീസ് സ്ത്രീകളോടും കുട്ടികളോടും പോലും അപമര്യാദയായി പെരുമാറുകയാണെന്ന് അദ്ദേഹം വിമർശിച്ചു. സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ എത്ര സ്ത്രീകൾ നൽകിയ പരാതികളാണ് കെട്ടിക്കിടക്കുന്നതെന്ന് അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ഓരോ ജില്ലയിലും പൊലീസിന് പെറ്റി ഈടാക്കാൻ ടാർഗറ്റ് നൽകിയിരിക്കുകയാണെന്നും, ഇതു തികയ്ക്കാനായി പൊലീസ് സാധാരണക്കാരെ പിഴിയുകയാണെന്നും വിഡി സതീശൻ ആരോപിച്ചു. പൊലീസ് തേർവാഴ്ച അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം മുട്ടിൽ മരം മുറി കേസിൽ കുറ്റക്കാരനായ ഉദ്യോഗസ്ഥന് മുഖ്യമന്ത്രി പിണറായി വിജയൻ സംരക്ഷണം നൽകുകയാണെന്നും അദ്ദേഹം വിമർശിച്ചു.സത്യസന്ധരായ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയാണെന്നും, എന്നാൽ ഇതൊന്നും വനം മന്ത്രി ഇക്കര്യങ്ങളൊന്നും അറിയുന്നില്ലെന്നും അദ്ദേഹം പരിഹസിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |