കണ്ണൂർ: മാദ്ധ്യമ മേഖല ഇതുവരെ കണ്ടിട്ടില്ലാത്ത നിയന്ത്രണത്തിലാണെന്നന്നും പെഗാസസ് സംബന്ധിച്ച് ചർച്ച നടത്തണമെന്ന ആവശ്യം പോലും അംഗീകരിച്ചില്ലെന്നും ജോൺ ബ്രിട്ടാസ് എം.പി പറഞ്ഞു.പെഗാസസ് സംബന്ധിച്ച് സുപ്രീം കോടതിയെ സമീപിച്ചത് എം .പി എന്ന നിലയിൽ മാത്രമല്ല. മാദ്ധ്യമ പ്രവർത്തകൻ എന്ന നിലയിൽ കൂടിയാണെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു. കണ്ണൂർ പ്രസ്‌ക്ലബ്ബിന്റെ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.പെഗാസസ് ഉപയോഗിച്ചതായി പരോക്ഷമായി കേന്ദ്രം സൂചിപ്പിച്ച് കഴിഞ്ഞു.ഇത് സംബന്ധിച്ച് സുപ്രീം കോടതി ഉത്തരവ് ഉറ്റു നോക്കുകയാണ്.ജനാധിപത്യത്തിന്റെ എല്ലാ തൂണുകളെയും തകർക്കുകയാണ് കേന്ദ്ര സർക്കാർ.ഏതവസരം കിട്ടിയാലും മാദ്ധ്യമങ്ങളെ നിയന്ത്രിക്കും. ഇന്ത്യാ രാജ്യം ഇതു വരെ കണ്ടിട്ടില്ലാത്ത അസഹിഷ്ണുതയാണ് ഇപ്പോൾ അനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് എ .കെ .ഹാരിസ് അദ്ധ്യക്ഷത വഹിച്ചു.
വരും ടൂറിസം സർക്ക്യൂട്ട് ..
പൈതൽമല, പാലക്കയം തട്ട്, കാഞ്ഞിരക്കോല്ലി എന്നീ ടൂറിസം പ്രദേശങ്ങളെ ബന്ധപ്പെടുത്തി ടൂറിസം സർക്യൂട്ട് സംബന്ധിച്ച് ആലോചിക്കാവുന്നതാണെന്ന് എം.പി പറഞ്ഞു. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഒരു മണിക്കൂർ സമയം യാത്ര ചെയ്താൽ എത്തിച്ചേരാവുന്ന ദൂരം മാത്രമാണ് ഈ പ്രദേശങ്ങൾക്കുള്ളതെന്നത് അനുകൂല ഘടകമാണ്. ഈ പ്രദേശങ്ങൾ വികസിച്ചാൽ കണ്ണൂരിൽ വലിയ മാറ്റങ്ങൾ വരും. അത് വഴി കണ്ണൂരിന്റെ ടൂറിസവും സജീവമാകും. വനം വകുപ്പ് മന്ത്രി എ .കെ ശശീന്ദ്രനും ടൂറിസം മന്ത്രി പി .എ .മുഹമ്മദ് റിയാസിനെയും പങ്കെടുപ്പിച്ച് ഇത് സംബന്ധിച്ച് സംയുക്ത യോഗം 15 ന് തിരുവനന്തപുരത്ത് ചേരുമെന്നും ബ്രിട്ടാസ് പറഞ്ഞു,
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |