കൊച്ചി: കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലെ കോടികളുടെ വായ്പത്തട്ടിപ്പു കേസിലെ അഞ്ചാം പ്രതിയും ബാങ്കിന്റെ കമ്മീഷൻ ഏജന്റുമായ എ.കെ. ജിജോയ് മുൻകൂർ ജാമ്യാപേക്ഷ പിൻവലിച്ചു. ഇന്നലെ ജസ്റ്റിസ് വി. ഷെർസിയുടെ ബെഞ്ച് ഹർജി പരിഗണിക്കാനെടുത്തപ്പോൾ പിൻവലിക്കാൻ അനുവദിക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെടുകയായിരുന്നു. സിംഗിൾ ബെഞ്ച് ആവശ്യം അനുവദിച്ചു. ഇയാളെ ആഗസ്റ്റ് 25 ന് ഗുരുവായൂരിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. 300 കോടി രൂപയുടെ വായ്പത്തട്ടിപ്പു കേസിൽ ഒന്നാം പ്രതി ടി.ആർ. സുനിൽകുമാറിനൊപ്പമാണ് ജിജോയ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ഹർജി ഹൈക്കോടതി പരിഗണിക്കാനിരിക്കെ സുനിൽ കുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ഇയാളുടെ ഹർജി തള്ളിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |