ന്യൂഡൽഹി: ചുവന്ന ഉറുമ്പ് ചമ്മന്തി കൊവിഡ് പ്രതിരോധ മരുന്നായി ഉപയോഗിക്കാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. ശാസ്ത്രീയ അടിത്തറയില്ലാത്ത നാട്ടുമരുന്നും പരമ്പരാഗതമരുന്നും കൊവിഡ് ചികിത്സയ്ക്ക് നിർദേശിക്കാനാകില്ലെന്ന് ഹർജി തള്ളിക്കൊണ്ട് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢ് ഉൾപ്പെട്ട ബെഞ്ച് വാക്കാൽ നീരിക്ഷിച്ചു.
ഒഡീസയിലെ ബരിപാഡ സ്വദേശിയായും ഗോത്രവർഗക്കാരനുമായി നയധാർ പഥിയാളാണ് ഹർജിക്കാരൻ. സമാന ആവശ്യം ഉന്നയിച്ച് ഒഡിസ ഹൈക്കോടതിയിൽ ഹർജി നൽകിയെങ്കിലും കോടതി തള്ളിയിരുന്നു.
കഴിഞ്ഞ ജൂണിലാണ് ചുവന്ന ചമ്മന്തി കൊവിഡ് പ്രതിരോധത്തിനുപയോഗിക്കാമെന്ന കണ്ടെത്തലുമായി നയധാർ എത്തുന്നത്. ചുവന്ന ഉറുമ്പ് ചട്ട്ണിയിൽ അടങ്ങിയിരിക്കുന്ന ഫോമിക് ആസിഡ്, പ്രോട്ടീൻ. കാൽസ്യം,വിറ്റാമിൻ ബി12,സിങ്ക്, അയേൺ എന്നിവ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ഇത് കൊവിഡിനെ പ്രതിരോധിക്കാൻ സാഹായിക്കുമെന്നും നയധാർ പാഥൽ അവകാശപ്പെടുന്നു. ഒറീസ, പശ്ചിമബംഗാൾ, ആന്ധ്രാ പ്രദേശ്, അസം, ഹിമാചൽ പ്രദേശ്, മണിപ്പൂർ, നാഗാലാന്റ്, ബീഹാർ,ഹിമാചൽ പ്രദേശ്, ത്രുപുര എന്നീ സംസ്ഥാനങ്ങളിലെ ആദിവാസി ഗോത്രങ്ങൾ വിവധ രോഗങ്ങൾക്ക് ഫലപ്രദമായ മരുന്നായി ചുവന്ന ഉറുമ്പ് ചമ്മന്തി ഉയോഗിക്കുന്നുണ്ട്. ചുവന്ന ഉറുമ്പ് ചമ്മന്തി ഉപയോഗിക്കുക്കുന്നതിനാണ് ആദിവാസിഗോത്രങ്ങൾ തോമസിക്കുന്ന പ്രദേശങ്ങളിൽ കൊവിഡ് റിപ്പോർട്ട് ചെയ്യപ്പെടാത്തതെന്ന് തന്റെ ഗവേഷണത്തിൽ തെളിഞ്ഞതായും നയധാർ പാഥൽ അവകാശപ്പടുന്നു. ഹർജിക്കാരന്റെ നിയമനങ്ങൾ ആയുഷ് മന്ത്രാലയം ഡയറക്ടർ ജനറലും സി.എസ്.ഐ.ആറും തള്ളിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |