SignIn
Kerala Kaumudi Online
Saturday, 27 April 2024 9.09 AM IST

നാർക്കോട്ടിക് ജിഹാദ് : ബിഷപ്പിനെ എതിർത്ത് കോൺഗ്രസും

congress

കോട്ടയം: കേരളത്തിൽ നാർകോട്ടിക് ലൗ ജിഹാദ് എന്ന വിവാദ പ്രസംഗം നടത്തിയ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിലിനെതിരെ പ്രതിഷേധം ശക്തമായതോടെ കത്തോലിക്ക സഭ പ്രതിരോധത്തിലായി. ബി.ജെ.പി നേതാക്കൾ മാത്രമാണ് ബിഷപ്പിനെ പിന്തുണയ്‌ക്കുന്നത്.

കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് പി.ടി. തോമസ്, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, കെ.മുരളീധരൻ എന്നിവർ ബിഷപ്പിനെതിരെ രഗത്തുവന്നത് കോൺഗ്രസിലെ നേതൃമാറ്റത്തിനൊപ്പം ന്യൂനപക്ഷ പ്രീണനനിലപാട് മാറ്റുന്നതിന്റെയും തെളിവായി. ബിഷപ്പിനെ പിന്തുണച്ച് യൂത്ത് കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റി നിലപാട് സംസ്ഥാന സമിതി തള്ളി.

പാലായിൽ പ്രതിഷേധ മാർച്ച്

മുസ്ലിം സംയുക്ത സമിതി പാലാ ബിഷപ്പ് ഹൗസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് പൊലീസ് തടഞ്ഞു. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് അവർ ആവശ്യപ്പെട്ടു. സഭയിലെ വിമതരും രംഗത്തെത്തി. സഭയെ പിന്തുണച്ച് തിരഞ്ഞെടുപ്പ് കാലത്ത് ലൗ ജിഹാദുണ്ടെന്ന് പ്രസംഗിച്ച് വിവാദത്തിൽ കുടുങ്ങിയ കേരളകോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി ജനപക്ഷം ചെയർമാൻ പി.സി. ജോർജ് എന്നിവർ പ്രതികരിച്ചിട്ടില്ല.

എസ്.പിക്ക് പരാതി

ബിഷപ്പിനെതിരെ ജാമ്യമില്ലാവകുപ്പിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോട്ടയം താലൂക്ക് മഹല്ല് മുസ്ലിം കോർഡിനേഷൻ ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകി . ക്രൈസ്തവസഭയിലെ വിവാദപ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് സംഘപരിവാർ അജണ്ട അനുസരിച്ചള്ള വിവാദപ്രസംഗം നടത്തിയതെന്ന് താഴത്തങ്ങാടി ജുമാമസജിദ് ചീഫ് ഇമാം ഇലവുപാലം ഷംസുദ്ദീൻ മന്നാനി കുറ്റപ്പെടുത്തി. ബിഷപ്പിനെതിരെ കേരള സുന്നി യുവജന സംഘവും രംഗത്തെത്തി. എസ്‌.ഐ. ഒ സംസ്ഥാന ജനറൽ സെക്രട്ടറി അൻവർ സലാഹുദ്ദീൻ മുഖ്യമന്ത്രിക്കും ഡി.ജി. പിക്കും പരാതി നൽകി

ബിഷപ്പിന്റെ പ്രസ്താവന അതിരുകടന്നതാണെന്ന് ഫേസ് ബുക്ക് പോസ്റ്റിട്ട വി.ഡി സതീശൻ, സമാധാനം ഇല്ലാതാക്കുന്ന ഒന്നും പാടില്ലെന്ന് ഓർമിപ്പിച്ചു. ബിഷപ്പിനെതിരെ

കെ.എസ്.യു ജില്ലാ പ്രസിഡന്റ് ജോർജ് പയസിന്റെ അസഭ്യ പരാമർശത്തോടെയുള്ള ഫേസ് ബുക്ക് കമന്റ് വിവാദമായതോടെ തിരുത്തി.

.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CONGRESS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.