നടൻ രമേശ് വലിയശാലയുടെ വിയോഗത്തിന്റെഞെട്ടലിൽ സിനിമ - സീരിയൽ ലോകം
അപ്രതീക്ഷിതമായി നടൻ രമേശ് വലിയശാല വിടപറഞ്ഞതിന്റെ ഞെട്ടലിലാണ് സീരിയൽ ലോകം. രണ്ടുപതിറ്റാണ്ടായി സീരിയൽ രംഗത്ത് പ്രവർത്തിക്കുന്ന രമേശ് അവതരിപ്പിച്ചതിൽ അധികവും പൊലീസ് വേഷങ്ങൾ. പിന്നെ സർവ്വഗുണ സമ്പന്നനായ ജ്യേഷ്ഠൻ കഥാപാത്രങ്ങൾ. പ്രതിനായക വേഷത്തിൽ അപൂർവമായേ കണ്ടിട്ടുള്ളൂ. മമ്മൂട്ടി നിർമിച്ച് വയലാർ മാധവൻകുട്ടി സംവിധാനം ചെയ്ത ജ്വാലയായ് സീരിയലാണ് രമേശിനെ പ്രശസ്തിയിൽ എത്തിക്കുന്നത്. അന്ന് ചാനലുകൾ ആരംഭിച്ചിട്ടില്ല.
ദൂരദർശനിൽ ഉച്ച കഴിഞ്ഞ് മൂന്നു മണിക്കായിരുന്നു സംപ്രേക്ഷണം. ജ്വാലയായ് സൂപ്പർ ഹിറ്റായതോടെ രമേശിന്റെ സമയം തെളിഞ്ഞു. പിന്നെ നിരവധി സീരിയലുകളിൽ പ്രധാന കഥാപാത്രമായി പ്രത്യക്ഷപ്പെട്ടു. വൈകാതെ സിനിമയിലേക്കും. തുളസിദാസ് സംവിധാനം ചെയ്യുന്ന സിന്ദൂരരേഖ സീരിയലിലെ മകൻ കഥാപാത്രം രമേശിന് ഏറെ പ്രേക്ഷകരെ നേടി കൊടുത്തു. ആ സീരിയലിലെ രമേശിന്റെ കഥാപാത്രം അപ്രതീക്ഷിതമായി മരിക്കുകയായിരുന്നു. ഇന്നലെ രമേശിന്റെ അപ്രതീക്ഷിത മരണം കുടുംബ പ്രേക്ഷകരിൽ ഞെട്ടൽ ഉളവാക്കി. സിനിമയിൽ ഖദർ വേഷംധരിക്കുന്ന രാഷ്ട്രീയക്കാരന്റെ വേഷമാണ് അവതരിപ്പിച്ചതിൽ അധികവും.ആ കുപ്പായം രമേശിന് മനോഹരമായിരുന്നു.കലാഭവൻ മണി നായകനായി അഭിനയിച്ച ഒരു കുടുംബ ചിത്രം സിനിമയിൽ മുഴുനീള വേഷമായിരുന്നുരമേശിന്. എപ്പോഴും സന്തോഷവാനായി കാണപ്പെടുന്ന ആളായിരുന്നു രമേശ്. മൂന്നുവർഷം മുൻപാണ് ഭാര്യ മരിച്ചത്. ഒരു മകനുണ്ട്. ഭാര്യയുടെ മരണശേഷം മറ്റൊരു വിവാഹം കഴിച്ചു. ഉള്ളിലെ സങ്കടങ്ങൾ ആരോടും പങ്കുവച്ചിട്ടില്ലെന്ന് സഹപ്രവർത്തകർ ഓർക്കുന്നു. 'രമേശേട്ടാ, വിശ്വസിക്കാനാവുന്നില്ല, ഒത്തിരി സങ്കടം, എന്നായിരുന്നു നടൻ കിഷോർസത്യ സമൂഹമാദ്ധ്യമത്തിൽ കുറിച്ചത്.
"രണ്ടുദിവസം മുൻപ് വരാൽ സിനിമയിൽ ഒരുമിച്ച് അഭിനയിച്ചപ്പോഴും പൂർണ സന്തോഷത്തിലായിരുന്നില്ലേ നിങ്ങൾ? എന്തുപറ്റി രമേശേട്ടാ.. എന്തിനും ഇങ്ങനൊരു കടുംകൈ... വിശ്വസിക്കാനാകുന്നില്ല. സഹപ്രവർത്തകനായ നടൻ ബാലാജി ശർമ്മ സമൂഹമാദ്ധ്യമത്തിൽ കുറിച്ച വാക്കുകൾ, സ്നേഹത്തോടെയും കരുതലോടെയുമാണ് രമേശിന്റെ പെരുമാറ്റം. ഒരു പ്രാവശ്യം പരിചയപ്പെട്ടാൽ പിന്നീട് ഒരിക്കലും മറക്കില്ല. തിരുവനന്തപുരം ഗവ. മോഡൽ സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ആർട്സ് കോളേജിൽ പഠിക്കുമ്പോൾ നാടകത്തിൽ സജീവമായി. സംവിധായകൻ ഡോ. ജനാർദ്ദനൻ അടക്കമുള്ളവരുടെ ഒപ്പമായിരുന്ന നാടക പ്രവർത്തനം. കോളേജ് പഠനത്തിനുശേഷമാണ് സീരിയൽ രംഗത്ത് സജീവമാകുന്നത്. സീരിയലിൽ മികച്ച കഥാപാത്രങ്ങൾ തന്നെ ലഭിച്ചു. എന്നാൽ സിനിമയിൽ അർഹമായ പ്രാതിനിധ്യം ലഭിച്ചില്ല. എന്നാൽ രമേശ് ഒരിക്കലും ആരോടും പരാതി പറഞ്ഞില്ല. എത്ര ചെറിയ വേഷമാണെങ്കിലും അഭിനയിക്കും. പൗർണമിത്തിങ്കൾ സീരിയലിലാണ് അവസാനം അഭിനയിച്ചത്. പൗർണമിത്തിങ്കൾ പോലെരമേശ ും മറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |