തിരുവനന്തപുരം: സി.പി.ഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി. രാജയുമായി ബന്ധപ്പെട്ട പരാമർശത്തിൽ ആരും തന്നെ അതൃപ്തി അറിയിച്ചിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. പാര്‍ട്ടിയിലെ വികാരം കേന്ദ്ര നേതൃത്വത്തെ അറിയിക്കുമെന്നാണ് താന്‍ പറഞ്ഞത്. ഇതിന് ബിനോയ് വിശ്വത്തെ ചുമതലപ്പെടുത്തിയെന്നും പറഞ്ഞു. പിന്നീട് താന്‍ വിശദീകരിച്ചത് ചരിത്രമാണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
കേരള പൊലീസില്‍ ആര്‍ എസ് എസ് ഗ്യാംഗുണ്ടെന്ന് സംശയിക്കുന്നതായി ദേശീയ വനിതാ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയായ ആനി രാജ ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ പാർട്ടി ജനറല്‍ സെക്രട്ടറി ഡി. രാജ ആനി രാജയ്ക്ക് പിന്തുണയുമായി എത്തിയിരുന്നു. ഉത്തര്‍പ്രദേശിലായാലും കേരളത്തിലായാലും പൊലീസിന്റെ വീഴ്ചകള്‍ തുറന്ന് പറയുമെന്നായിരുന്നു രാജയുടെ പ്രതികരണം. എന്നാല്‍ ഇതിനെതിരെ കടുത്ത വികാരമാണ് സംസ്ഥാന സി പി ഐയില്‍ ഉണ്ടായത്. ദേശീയ എക്‌സിക്യൂട്ടീവ് തീരുമാനത്തിനെതിരായ ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവനക്കെതിരെ കാനം രാജേന്ദ്രന്‍ രംഗത്തെത്തിയിരുന്നു.
കാനം രാജേന്ദ്രന്റെ പ്രസ്താവന ദേശീയ സെക്രട്ടറിയെ ദുര്‍ബലപ്പെടുത്തുന്നതാണ് എന്ന് ആരോപിച്ച് സി പി ഐയിലെ ഇസ്മായില്‍ പക്ഷം രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് തന്റെ പ്രസ്താവനയില്‍ ആരും അതൃപ്തി അറിയിച്ചിട്ടില്ലെന്ന് കാനം വ്യക്തമാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |