കൊച്ചി: ഇന്നലെ അന്തരിച്ച നടൻ റിസബാവയുടെ സംസ്‌കാരം ഇന്ന് നടക്കും. പശ്ചിമ കൊച്ചി ചെമ്പിട്ടപളളി ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സംസ്‌കാര ചടങ്ങുകൾ.മരണശേഷം നടത്തിയ പരിശോധനയിൽ റിസബാവയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ ഇന്ന് നിശ്ചയിച്ചിരുന്ന പൊതുദർശനം ഒഴിവാക്കി. വൃക്കസംബന്ധമായ അസുഖത്താൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് മൂന്നരയോടെയായിരുന്നു അന്ത്യം.
1966 സെപ്റ്റംബര്‍ 24 ന് കൊച്ചിയിലാണ് റിസബാവ ജനിച്ചത്.തോപ്പുംപടി സെന്റ് സെബാസ്റ്റ്യൻ സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. നാടകാഭിനയത്തിലൂടെയാണ് കലാരംഗത്തേക്ക് കടന്നത്.1984ൽ 'വിഷുപ്പക്ഷി' എന്ന സിനിമയിലാണ് ആദ്യം അഭിനയിച്ചത്. ഇത് റിലീസായില്ല.
1990ൽ റിലീസായ 'ഡോക്ടർ പശുപതി'യിൽ പാർവതിയുടെ നായകനായി. 'ഇൻ ഹരിഹർ നഗർ' എന്ന സിനിമയിലെ 'ജോൺ ഹൊനായി' എന്ന വില്ലൻ വേഷം ചെയ്തതോടെ ശ്രദ്ധേയനായി.150 ഓളം സിനിമകളിലും, ഇരുപതിലധികം സീരിയലുകളിലും അഭിനയിച്ചു. പരമ്പരകളിലും സിനിമകളിലും കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയിട്ടുണ്ട്. 2010ൽ മികച്ച ഡബ്ബിംഗ് കലാകാരനുളള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |