ന്യൂയോർക്ക് : ഏഷ്യ- പസഫിക് മേഖലയിൽ ചൈനയുടെ മുന്നേറ്റം തടയാൻ ലക്ഷ്യമിട്ട് പുതിയ ത്രിരാഷ്ട്ര പ്രതിരോധ കരാർ പ്രഖ്യാപിച്ച് യു.എസും യു.കെയും ആസ്‌ട്രേലിയയും. കരാറനുസരിച്ച് ആസ്‌ട്രേലിയക്ക് ആണവോർജത്തിൽ പ്രവർത്തിക്കുന്ന അന്തർവാഹിനികൾ നിർമിക്കാൻ വേണ്ട സാങ്കേതിക വിദ്യ യു.എസ് കൈമാറും. ആസ്‌ട്രേലിയ ആണവനിർവ്യാപന കരാറിൽ ഒപ്പുവെച്ച രാജ്യമായതിനാൽ ആണവായുധങ്ങൾ വഹിച്ചു കൊണ്ടുള്ള അന്തർവാഹിനികളല്ല ഇതെന്നും രാജ്യങ്ങൾ വിശദീകരിച്ചു.
അതേ സമയം കരാറിനെ വിമർശിച്ച് ചൈന രംഗത്തുവന്നു. കരാർ പ്രാദേശിക സമാധാനത്തിനും സുസ്ഥിരതക്കും ഭീഷണി സൃഷ്ടിക്കുകയും ആയുധ മത്സരം വളർത്തുമെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ഷാവോ ലിജിയൻ ആരോപിച്ചു.കരാറിനെതിരെ ഫ്രാൻസും രംഗത്തെത്തിയിട്ടുണ്ട്. പുതിയ സംഭവ വികാസങ്ങളെ തുടർന്ന് ആസ്‌ട്രേലിയയുമായുള്ള അന്തർവാഹിനി കരാർ നഷ്ടമായതിനാൽ ത്രിരാഷ്ട്രങ്ങളുടെ പുതിയ നീക്കത്തെ ഫ്രാൻസ് നിശിതമായി വിമർശിച്ചു. ആസ്‌ട്രേലിയയുടെത് വിശ്വാസ വഞ്ചനയാണ്. ഞങ്ങളെ പിന്നിൽ നിന്ന് കുത്തുകയാണ് അവർ ചെയ്തതതെന്ന് ഫ്രാൻസ് വിദേശകാര്യ മന്ത്രി യീവ്സ് ലെ ദ്രിയാൻ കുറ്റപ്പെടുത്തി. ലാഭകരമായ ഒരു പ്രതിരോധ കരാറിൽ ആസ്‌ട്രേലിയയെ കൊണ്ടു ഒപ്പുവെപ്പിച്ച അമേരിക്കയേയും അദ്ദേഹം വിമർശിച്ചു. അതേ സമയം കരാർ ലോകത്ത് മുഴുവൻ സുരക്ഷയും സുസ്ഥിരതയും ഉറപ്പുവരുത്തുമെന്നും പുതിയ ജോലി സാദ്ധ്യത സൃഷ്ടിക്കുമെന്നും ബോറിസ് ജോൺസൺ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |