തൃശൂർ : കേരളത്തിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനും സല്യൂട്ട് ചെയ്ത് അഭിവാദ്യം അറിയിക്കുന്ന രീതി ഉണ്ടാകരുതെന്ന് ആവശ്യപ്പെട്ട് ടി.എൻ പ്രതാപൻ എം.പി ഡി.ജി.പിക്ക് കത്ത് നൽകി. 'സല്യൂട്ട്', 'സാർ' വിളികൾ വലിയ വിവാദമായിക്കൊണ്ടിരിക്കുന്നതിനിടയിലാണ് എം.പിയുടെ കത്ത്.
പൊലീസ് ഉദ്യോഗസ്ഥരും, സിവിൽ സർവീസുകാരും, മറ്റ് സർക്കാർ ഉദ്യോഗസ്ഥരും എന്നെ 'സാർ' എന്ന് അഭിവാദ്യം ചെയ്യുന്നത് ഒഴിവാക്കണം. പ്രോട്ടോകോൾ പ്രകാരം എം.പി എന്നത് ഒരു പക്ഷേ ചീഫ് സെക്രട്ടറിക്കും പൊലീസ് മേധാവിക്കും മുകളിലായിരിക്കും. എന്നാൽ ജനം തിരഞ്ഞെടുത്ത അവരുടെ ഒരു പ്രതിനിധി മാത്രമാണ് എം.പി ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ. അഞ്ചോ, ആറോ വർഷം കൂടുമ്പോൾ മാറുന്നവരാണ് ഞാൻ ഉൾപ്പെടെയുള്ള എല്ലാ ജനപ്രതിനിധികളും. അതുകൊണ്ടായിരിക്കണം കേരള പൊലീസ് മാനുവലിൽ സല്യൂട്ടിന് അർഹരായവരുടെ പട്ടികയിൽ എം.പിമാർ ഉൾപ്പെടെയുള്ളവരെ ഒഴിവാക്കിയതെന്നാണ് മനസിലാക്കുന്നതെന്നും പ്രതാപൻ നൽകിയ കത്തിൽ പറയുന്നു. എന്നിരുന്നാലും എം.പിമാരെ പൊലീസ് ഉദ്യോഗസ്ഥർ സല്യൂട്ട് നൽകുന്നത് കാണുന്നുണ്ട്. ഇത് ഒരു അവകാശവും അധികാരവുമായി കാണുന്ന പ്രവണത വർദ്ധിച്ച് വരുന്നതിൽ അതിയായ ഖേദമുണ്ടെന്നും പ്രതാപൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |