തിരുവനന്തപുരം: പൊലീസ് സ്റ്റേഷനുകളുടെ ചുമതല ഇൻസ്പെക്ടർമാർക്ക് നൽകിയത് ഗുണകരമാണോയെന്ന് പഠിക്കാൻ ഉത്തര, ദക്ഷിണ മേഖലാ ഐ.ജിമാമാരോട് ഡി.ജി.പി അനിൽകാന്ത് നിർദ്ദേശിച്ചു. സംസ്ഥാനത്തെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലും സ്റ്റേഷൻ ഹൗസ് ഓഫീസർ തസ്തിക ഇൻസ്പെക്ടറുടേതാക്കിയിട്ടുണ്ട്. ക്രമസമാധാനപാലനവും കുറ്റാന്വേഷണവും വേർതിരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇത്. 2018ൽ തുടങ്ങിയ പരിഷ്‌ക്കാരം 2020ൽ പൂർത്തിയായി. ഇപ്പോൾ 468 സ്റ്റേഷനുകളുടെ ഭരണം ഇൻസ്‌പെക്ടർമാർക്കാണ്.
കേസുകളുടെ അടിസ്ഥാനത്തിൽ പൊലീസ് സ്റ്റേഷനുകളെ എ, ബി, സി എന്നിങ്ങനെ തിരിച്ചിട്ടുണ്ട്. കേസുകൾ കുറഞ്ഞ സി കാറ്റഗറി സ്റ്റേഷനുകളിലെങ്കിലും സി.ഐക്ക് പകരം എസ്.ഐമാർക്ക് ചുമതല നൽകാൻ ആലോചിക്കുന്നുണ്ട്. അങ്ങനെയായാൽ ഇവിടങ്ങളിലെ സി.ഐമാരെ ക്രൈംബ്രാഞ്ചിൽ നിയോഗിക്കാമെന്ന് എ.ഡി.ജി.പിമാരുടെ യോഗത്തിൽ അഭിപ്രായമുയർന്നിരുന്നു. ഇക്കാര്യത്തിൽ സർക്കാരാണ് അന്തിമ തീരുമാനമെടുക്കേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |