SignIn
Kerala Kaumudi Online
Friday, 26 April 2024 11.03 PM IST

കരമന വ്യാജ ലൈസൻസ് കേസ് : മുഖ്യ പ്രതി കാശ്മീരിൽ ജീവനൊടുക്കി

suicide

തിരുവനന്തപുരം: കരമനയിൽ വ്യാജ തോക്ക് ലൈസൻസ് പിടികൂടിയ കേസിൽ പ്രതിചേർക്കപ്പെട്ട കാശ്മീർ രജൗരി സ്വദേശി സത്പാൽ സിംഗ് കാശ്മീരിൽ ആത്മഹത്യ ചെയ്തതായി അന്വേഷണത്തിനായി അവിടെപ്പോയി തിരിച്ചെത്തിയ പൊലീസ് സംഘം അറിയിച്ചു. കേസിൽ അറസ്റ്റിലായ അഞ്ച് സുരക്ഷ ജീവനക്കാരിൽ ഒരാളായ ഗുൽസമനുമായി കാശ്മീരിലെത്തി അന്വേഷിച്ചപ്പോഴാണ് ഇയാൾ ആത്മഹത്യ ചെയ്തെന്ന വിവരം അവിടത്തെ പൊലീസ് അറിയിച്ചതെന്ന് അന്വേഷണ സംഘം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് അന്വേഷണം സംഘം കാശ്മീരിൽ നിന്ന് മടങ്ങിയെത്തിയത്. ഗുജറാത്തിലെ ഒരു കേസുമായി ബന്ധപ്പെട്ടാണ് സത്പാൽ ആത്മഹത്യ ചെയ്തതെന്നാണ് കാശ്മീർ പൊലീസ് നൽകിയ വിവരം.

എ.ടി.എമ്മിൽ പണം നിറയ്ക്കുന്ന സിസ്കോ എന്ന സ്വകാര്യ ഏജൻസിയുടെ സുരക്ഷാ ജീവനക്കാർക്ക് വ്യാജ തോക്കും ലൈസൻസും ഉണ്ടാക്കികൊടുത്തത് ഇയാളാണെന്ന് വ്യക്തമായിരുന്നു. തുടർന്നാണ് ഇയാളെ പിടികൂടാൻ കാശ്മീരിലേക്ക് പൊലീസ് സംഘം പോയത്. സത്പാൽ സിംഗ് സുരക്ഷ ജോലിയ്ക്കായി അവശ്യക്കാർക്ക് വ്യാജ തോക്കുകളും ലൈസൻസും നൽകുന്ന സംഘത്തിന്റെ പ്രധാന കണ്ണിയാണെന്നും കാശ്മീരിൽ ഇയാൾ ഇത്തരം കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SUICIDE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.