ഇടുക്കി: വണ്ടിപെരിയാറിൽ ആറു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിക്കെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. 65 സാക്ഷികളും 250 മൊഴികളും അടങ്ങിയ 300 പേജ് കുറ്റപത്രമാണ് തൊടുപുഴ പോക്സോ കോടതിയിൽ പൊലീസ് സമർപ്പിച്ചിരിക്കുന്നത്. അറസ്റ്റ് ചെയ്ത് 78 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചതിനാൽ തന്നെ പ്രതിക്ക് സ്വാഭാവിക ജാമ്യം കിട്ടുന്നത് ഒഴിവാക്കാനും പരമാവധി ശിക്ഷ വാങ്ങിച്ചു കൊടുക്കാനും സാധിക്കുമെന്ന് പൊലീസ് വൃത്തങ്ങൾ വെളിപ്പെടുത്തി. കഴിഞ്ഞ ജൂൺ 30നാണ് ആറു വയസുകാരിയായ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. സംഭവത്തെതുടർന്ന് കുടുംബ സുഹൃത്ത് അർജുനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിൽ ഏതു സമയത്തും കയറിച്ചെല്ലാൻ അർജുന് സ്വാതന്ത്ര്യം ഉണ്ടായിരുന്നെന്നും ഇത് മുതലാക്കിയാണ് പ്രതി കുട്ടിയെ പീഡിപ്പിച്ചതെന്നും പൊലീസ് കണ്ടെത്തിയിരുന്നു. മൂന്ന് വർഷമായി പ്രതി പെൺകുട്ടിയെ ലൈംഗികമായി ഉപയോഗിക്കുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാനും പ്രതി ശ്രമിച്ചതായി പൊലീസ് കുറ്റപത്രത്തിൽ പറയുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |