കോഴിക്കോട്: ജാതിമത വിഭാഗങ്ങളെ ഒരുമിച്ച് കൊണ്ടുപോകാനുളള അസാധാരണ ശേഷി കെ.കരുണാകരനുളളതുപോലെ പിണറായിക്കുണ്ടെന്ന പ്രസ്‌താവന മാറ്റിപ്പറഞ്ഞ് കെ.മുരളീധരൻ എം.പി. കരുണാകരന്റെ ശൈലിയല്ല പിണറായി വിജയന്. കരുണാകരൻ മതനേതാക്കളെ സഹായിച്ച് പ്രശ്‌നം പരിഹരിച്ചു എന്നാൽ പിണറായി പറഞ്ഞ് പറ്റിക്കുകയാണ് ചെയ്‌തതെന്ന് കെ. മുരളീധരൻ അഭിപ്രായപ്പെട്ടു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരായ യുഡിഎഫ് ധർണ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടത് പാർട്ടികളെയും കെ.മുരളീധരൻ രൂക്ഷമായി ആക്രമിച്ചു. വല്യേട്ടൻ സ്വർണം കടത്തുമ്പോൾ ചെറിയേട്ടൻ തേക്ക് കടത്തുന്ന രീതിയാണെന്ന് മുരളീധരൻ പറഞ്ഞു. ജനങ്ങളെ ദ്രോഹിക്കുന്ന കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മത്സരിക്കുകയാണ്. മതസമുദായ നേതാക്കൾക്ക് തിരഞ്ഞെടുപ്പ് കാലത്ത് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ട് തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ എല്ലാം പിൻവലിച്ചെന്ന് മുരളീധരൻ കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |