അമ്പലപ്പുഴ: തെരുവോരങ്ങളിൽ കഴിയുന്നവർക്ക് ഭക്ഷണം നൽകുന്നതിന് സന്നദ്ധസംഘടനയായ ആക്കോക്ക് അമ്പലപ്പുഴ കച്ചേരിമുക്കിൽ സ്ഥാപിച്ച അലമാരയിലേക്ക് ഭക്ഷണസാധനമെത്തിച്ച് കടത്തിണ്ണകളിൽ അന്തിയുറങ്ങുന്ന നാസർ. വിശപ്പ് രഹിത ഭക്ഷണ അലമാരയിൽ നിന്ന് ഭക്ഷണം കഴിച്ചിരുന്ന നാസർ ലോട്ടറികച്ചവടത്തിൽ നിന്ന് ലഭിക്കുന്നതും സുമനസുകൾ നൽകുന്ന പണവും സ്വരൂപിച്ചാണ് അലമാരയിൽ 40 പേർക്കുള്ള ഭക്ഷണം നിറച്ചത്. വർഷങ്ങളായി അമ്പലപ്പുഴയിലെ കടത്തിണ്ണകളിൽ അന്തിയുറങ്ങുന്ന നാസർ, തന്നെപ്പോലെ ദുരിതമനുഭവിക്കുന്നവർക്ക് താൻ സ്വരൂപിച്ച പണം ഉപയോഗിച്ച് ഉച്ചഭക്ഷണവും കുടിവെള്ളവും എത്തിക്കാൻ തയ്യാറാവുകയായിരുന്നു. നാസർ എത്തിച്ച ഭക്ഷണ സാധനങ്ങൾ ആക്കോക് രക്ഷാധികാരിയും ഗ്രാമപഞ്ചായത്ത് അംഗവുമായ യു.എം. കബീർ, അക്കോക് അമ്പലപ്പുഴ പ്രസിഡന്റ് അജിത് കൃപാലയം, സെക്രട്ടറി രാജേഷ് സഹദേവൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ഹരീഷ് കുമാർ, സുധി, രാജീവൻ, മനീഷ്, യാസീം മോൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |