ചേർത്തല: കഞ്ഞിക്കുഴിയിലെ യുവ കർഷകൻ സുജിത്ത് ഒരേക്കറിൽ കൃഷി ചെയ്ത ചീരയുടെ വിളവെടുപ്പ് കെ.കെ. കുമാരൻ പാലിയേറ്റിവ് കെയർ സൊസൈറ്റി ചെയർമാൻ എസ്. രാധാകൃഷ്ണൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എം. സന്തോഷ് കുമാർ അദ്ധ്യക്ഷനായി. രാസവളം ഉപയാഗിക്കാതെ നടത്തിയ ജൈവ കൃഷിയിലാണ് ചുവപ്പു ചീര വിളവായത്. ചീരയോടൊപ്പം നട്ട പച്ചമുളകും വിളവിന് പാകമായി.
ട്രിപ്പ് ഇറിഗേഷൻ വഴിയാണ് ജലസേചനം. പ്രാദേശിക മാർക്കറ്റിലാണ് വിപണനം. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയും കൃഷിയെ ബാധിച്ചിരുന്നു. സൂര്യകാന്തി, ഉള്ളി, കായലിൽ ബന്തികൃഷി എന്നിവയിലൂടെ ശ്രദ്ധ നേടിയ സുജിത്ത് വൈവിദ്ധ്യ കൃഷിരംഗത്ത് സജീവ സാന്നിദ്ധ്യമാണ്. നിലവിൽ പതിനഞ്ച് സ്ഥലങ്ങളിലെ തോട്ടങ്ങളിൽ വിവിധങ്ങളായ വിളകൾ വിളഞ്ഞുവരുന്നു. കരപ്പാടത്തെ പതിനഞ്ചേക്കറിൽ ബസുമതിനെല്ല് കൊയ്ത്തിന് പാകമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |