തിരുവനന്തപുരം : തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനമായ 12 കോടി അടിച്ചെന്ന് അവകാശപ്പെട്ട് പ്രവാസിയായ സെയ്തലവിയാണ് ആദ്യം രംഗത്തെത്തിയത്. ഇതിന് പിന്നാലെയാണ് കൊച്ചി മരട് സ്വദേശി ഓട്ടോഡ്രൈവറായ ജയപാലനാണ് യഥാർത്ഥ ഭാഗ്യവാൻ എന്ന വാർത്ത പുറത്തുവന്നത്. സുഹൃത്ത് അഹമ്മദാണ് ലോട്ടറി ടിക്കറ്റ് എടുത്തി നൽകിയതെന്നും ടിക്കറ്റ് വാട്‌സാപ്പിൽ അയച്ചു നൽകിയെന്നും സെയ്‌തലവി പറഞ്ഞിരുന്നു, എന്നാൽ ലോട്ടറി വാങ്ങി നല്‍കിയിട്ടില്ലെന്നാണ് അഹമ്മദ് ഇപ്പോൾ പറയുന്നത്. ലോട്ടറി ടിക്കറ്റ് സെയ്തലവിയുടെ വാട്‌സാപ്പില്‍ അയച്ചത് തമാശയ്ക്കായിരുന്നെന്നും അഹമ്മദ് പറഞ്ഞു.ഒന്നാം സമ്മാനമായ 12 കോടിയുടെ ടിക്കറ്റ് എന്റെ കൈയില്‍ ഇല്ല. അതിനെക്കുറിച്ച് എനിക്കൊന്നും അറിയില്ല. ഇന്നലെ ഒരാള്‍ ഫേസ്ബുക്കില്‍ ഇട്ട ടിക്കറ്റിന്റെ പടം ഞാന്‍ സെയ്തലവിക്ക് അയച്ചു കൊടുത്തതാണ്. നുണ പറയുന്നത് സെയ്തലവിയെന്നും അഹമ്മദ് പ്രതികരിച്ചു.
എന്നാല്‍ താന്‍ എടുത്ത ടിക്കറ്റിനാണ് സമ്മാനമെന്ന് സുഹൃത്ത് തന്നെ വിശ്വസിപ്പിക്കുകയായിരുന്നുവെന്ന് സെയ്തലവി പറഞ്ഞു. ഇന്നലെ അയച്ചത് മോര്‍ഫ് ചെയ്ത ടിക്കറ്റായിരുന്നു. പതിനൊന്നാം തീയതി അയച്ചുതന്ന ടിക്കറ്റ് ഫോണില്‍ നിന്ന് ഡിലീറ്റ് ആയി എന്നുമാണ് സെയ്തലവിയുടെ വാദം. 11 ന് അഹമ്മദിന് ഗൂഗിളില്‍ പണം അയച്ചതിന്റെ ഫോട്ടോയും സെയ്തലവി മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു.കുറ്റക്കാര്‍ക്കെതിരെ പരാതിയുമായി മുന്നോടോടുപോകുമെന്നും സെയ്‌തലവി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |