നാഗർകോവിൽ: ഫോൺ വാങ്ങാനെന്ന വ്യാജേന കടയിലെത്തി 45000 രൂപ വിലവരുന്ന മൊബൈൽ ഫോണുകൾ കവർന്ന മൂന്നുപേർ അറസ്റ്റിൽ. തിരുവിതാങ്കോട് സ്വദേശി ഷേക്ക് ബാബു ഹുസൈൻ (19), അജയ് (19), അഴകിയമണ്ഡപം സ്വദേശി (19) എന്നിവരാണ് അറസ്റ്റിലായത്. നാഗർകോവിൽ എസ്.പി ഓഫീസിന് സമീപം ശബരീഷിന്റെ (26) കടയിലാണ് കവർച്ച നടന്നത്. ഞായറാഴ്ച വൈകിട്ടായിരുന്ന സംഭവം. ഫോൺ നോക്കാൻ കടയിലെത്തിയ ഇവ തന്ത്രപരമായി ഫോണുകൾ കൈക്കലാക്കി മുങ്ങുകയായിരുന്നു. ഇത് ഇന്നലെ രാവിലെ നാഗർകോവിൽ അലക്സാണ്ടർ പ്രസ് റോഡിലുള്ള മൊബൈൽ ഫോൺ കടയിൽ ഫോൺ വിൽക്കാൻ ശ്രമിച്ചു. സംശയംതോന്നിയ കടയുടമ പൊലീസിനെ വിവരമറിയിച്ചു.
സ്പെഷ്യൽ ടീം എസ്.ഐ സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ പ്രതികളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മോഷണവിവരം പുറത്തറിഞ്ഞത്.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |