തിരുവനന്തപുരം: കുപ്പിവെള്ളത്തിന്റെ വില ലിറ്ററിന് 13ൽ നിന്ന് 16 രൂപയാക്കി ഉയർത്തണമെന്ന് നിർമാണ കമ്പനികളുടെ സംഘടനയായ കേരള പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടർ മാനുഫാക്ച്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. വില വർദ്ധിപ്പിച്ചില്ലെങ്കിൽ ഉത്പാദനം നിറുത്തേണ്ടിവരും. കുപ്പിവെള്ളത്തിന്റെ ജി.എസ്.ടി നിരക്ക് 18 ശതമാനമാണ്. ഇത് കുറയ്ക്കണം. ഇതുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ന് സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്തുമെന്ന് അസോസിയേഷൻ പ്രസിഡന്റ് രാജീവ് മേനോൻ അറിയിച്ചു. ധർണ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സർക്കാരിന്റെ കുപ്പിവെള്ള വ്യവസായത്തിനെതിരായ നയങ്ങൾ അവസാനിപ്പിക്കുക, മറ്റ് സംസ്ഥാനങ്ങൾക്ക് സമാനമായ വ്യവസായ അന്തരീക്ഷം സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |