കാസർകോട് : മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ കൂടുതൽ നടപടികളുമായി അന്വേഷണസംഘം. സുന്ദരയെ വിളിച്ചു എന്ന് പറയപ്പെടുന്ന മൊബൈൽ ഫോൺ ഇല്ലെന്ന് ബി.ജെ.പി പ്രസിഡന്റ് കെ.സുരേന്ദ്രൻ മൊഴി നൽകിയത് കളവാണെന്നുപറഞ്ഞ് വീണ്ടും ഹാജരാകാൻ ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി. അതേസമയം എനിക്ക് ഒരു നോട്ടീസും കിട്ടിയില്ലെന്ന് സുരേന്ദ്രൻ പ്രതികരിച്ചു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത് കെ.സുരേന്ദ്രൻ ഉപയോഗിച്ചിരുന്ന മൊബൈൽഫോൺ ഹാജരാക്കണമെന്നായിരുന്നു അന്വേഷണസംഘം ആവശ്യപ്പെട്ടത്. ഫോൺ സുരേന്ദ്രൻ ഹാജരാക്കിയിരുന്നില്ല. ഫോൺ ഇല്ലെന്നും പറഞ്ഞു. എന്നാൽ സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ മൊബൈൽഫോൺ സുരേന്ദ്രനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ ഉപയോഗിക്കുന്നെന്ന് തെളിഞ്ഞതായി ക്രൈംബ്രാഞ്ച് പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |