തിരുവനന്തപുരം : പൈലറ്റും എസ്‌കോർട്ടുമായി മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്ന് പോകുമ്പോൾ ഇനി ആരും നോക്കിനിന്നുപോകും. തൂവെള്ള ഇന്നോവ കാറുകളാണ് വർഷങ്ങളായി മുഖ്യമന്ത്രിയുടെ വാഹനത്തിന് അകമ്പടി സേവിച്ചിരുന്നത്. എന്നാൽ ആ പതിവ് കേരളം ഉപേക്ഷിക്കുകയാണ്. മുഖ്യമന്ത്രിക്ക് പൈലറ്റും എസ്‌കോർട്ടുമായി പോകാൻ നാല് പുതിയ വാഹനങ്ങൾക്ക് ഉത്തരവായിരിക്കുകയാണ്. ഇതിൽ മൂന്ന് ഇന്നോവ ക്രിസ്റ്റ കാറുകളും ഒരെണ്ണം ടാറ്റയുടെ ഹാരിയറുമാണ്. വാഹനങ്ങൾ വാങ്ങുന്നതിനായി 62.46 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് ഇറങ്ങി. കാലപ്പഴക്കമുള്ളതിനാൽ നിലവിൽ ഉപയോഗിക്കുന്ന കാറുകൾ മാറ്റണമെന്ന് സർക്കാരിനോട് പൊലീസ് ശുപാർശ ചെയ്തിരുന്നു. നാല് വർഷം പഴക്കമുള്ള വാഹനങ്ങളാണ് ഇപ്പോൾ പൈലറ്റും എസ്‌കോർട്ട് സർവീസിനായി പൊലീസ് ഉപയോഗിക്കുന്നത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്നതിനാൽ പ്രത്യേക കേസായി പരിഗണിച്ചാണ് വാഹനം വാങ്ങുവാനുള്ള അനുമതി നൽകിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |