ആലുവ: കുട്ടികളുടെ അശ്ളീല വീഡിയോകളും ചിത്രങ്ങളും കാണുന്നവരെയും പ്രചരിപ്പിക്കുന്നരെയും പിടികൂടാനുള്ള 'ഓപ്പറേഷൻ പി ഹണ്ടി'ന്റെ ഭാഗമായി റൂറൽ ജില്ലയിൽ രണ്ടു പേരെയും കൊച്ചി സിറ്റിയിൽ നിന്ന് ഒരാളെയും അറസ്റ്റ് ചെയ്തു. 26 പേർക്കെതിരെ കോടതിയിൽ റിപ്പോർട്ട് നൽകി.
ആലുവ പട്ടേരിപുറം നഗൂർ വീട്ടിൽ ബിജു (48), പാനയിക്കുളം ചിറയം വാഴക്കൂട്ടത്തിൽ ജിബിൻ (31), മട്ടാഞ്ചേരി സ്വദേശി ഡെൽറ്റൻ ആന്റണി എന്നിവരാണ് അറസ്റ്റിലായത്. റൂറൽ ജില്ലയിൽ 79 വീടുകളിലും സ്ഥാപനങ്ങളിലുമാണ് റെയ്ഡ് നടന്നത്. ഇവരിൽ നിന്ന് 31 മൊബൈൽ ഫോണുകളും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു.
ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ സൈബർ ഡോം, സൈബർ സെൽ, സൈബർ സ്റ്റേഷൻ, ബന്ധപ്പെട്ട സ്റ്റേഷനുകൾ എന്നിവർ ചേർന്നാണ് പരിശോധന നടത്തുന്നത്. പുലർച്ചെ തുടങ്ങിയ റെയ്ഡ് വൈകിയും തുടരുകയാണ്. കേസിൽ ഉൾപ്പെട്ടവർ സൈബർ സെല്ലിന്റെ നിരീക്ഷണത്തിലായിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് എസ്.പി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |