പുത്തൂർ: പോക്സോ കേസിലെ പ്രതി പിടിയിൽ. പുതുവത്സര അഘോഷത്തിൽ പങ്കെടുത്തുകൊണ്ടിരുന്ന പതിനാല് വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ ഓച്ചിറ മഠത്തിൻകാരയിൽമേൽ പടീറ്റത്തിൽ വീട്ടിൽ ഷിഹാബുദ്ദീൻ (38,ശ്യാം) ആണ് പിടിയിലായത്. ഒളിവിലായിരുന്ന പ്രതി തിരികെയെത്തുകയും പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിടികൂടുകയുമായിരുന്നു.കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ എട്ട് കേസുകളിലും കായങ്കുളം സ്റ്റേഷനിൽ പത്തും, ഓച്ചിറയിലും നുറനാടും സ്റ്റേഷനിൽ രണ്ട് വീതവും മോഷണ കേസുകളിൽ പ്രതിയാണ്. ശാസ്താംകോട്ട ഡെപ്യൂട്ടി സുപ്രണ്ട് രാജ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പുത്തൂർ ഐ.എസ്.എച്ച്.ഒ സുഭാഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ. ജയേഷ്, എ.എസ്.ഐ ഒ.പി. മധു, സി.പി.ഒ മാരായ പ്രദീപ് കൃഷ്ണൻ, ഹോച്ച്മിൻ.എസ്.ശർമ്മ ,മുഹമദ് റാഷിൻ, റെസൂൺ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |