കാബൂൾ : കാബൂൾ യൂണിവേഴ്സിറ്റിയിൽ ഇസ്ലാമിന് അനുകൂലമായ സാഹചര്യം പുനസ്ഥാപിക്കപ്പെടുന്നത് വരെ അദ്ധ്യാപികമാർക്കും പെൺകുട്ടികൾക്കും പ്രവേശനം നിഷേധിച്ച് പുതിയ വൈസ് ചാൻസിലർ ഉത്തരവിറക്കി. ഇസ്ലാമിനാണ് പ്രഥമ പരിഗണനയെന്നും ബാക്കിയെല്ലാം അതു കഴിഞ്ഞേയുള്ളൂവെന്നുമാണ് താലിബാൻ പുതുതായി നിയമിച്ച വൈസ് ചാൻസിലർ മുഹമ്മദ് അഷ്റഫ് ഗൈരാത്തിന്റെ വാദം. എന്നാൽ കാബൂൾ യൂണിവേഴ്സിറ്റിയിൽ ഇസ്ലാം വിരുദ്ധമായി ഒന്നും നടക്കുന്നില്ലെന്നും രാജ്യത്തെ പ്രഗത്ഭരായ ഉന്നത വ്യക്തികളെ വാർത്തെടുക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ച വിദ്യാഭ്യാസ സ്ഥാപനമാണിതെന്നും ഇവിടെ ജോലി ചെയ്യുന്ന അദ്ധ്യാപിക പറഞ്ഞു. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് പി.എച്ച്.ഡി യോഗ്യതയുള്ള പരിചയ സമ്പന്നനായ മുഹമ്മദി ഉസ്മാബൻ ബാബുരിയെ മാറ്റി ബി.എ ബിരുദദാരിയായ ഗൈരാത്തിനെ വൈസ് ചാൻസിലറാക്കാൻ താലിബാൻ നേതൃത്വം തീരുമാനിച്ചത്. ഇതിൽ പ്രതിഷേധിച്ച് കാബൂൾ യൂണിവേഴ്സിറ്റിയിലെ 70 അദ്ധ്യാപകർ രാജി വച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |