കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിൽ മോൻസൺ മാവുങ്കലിനെ ഇന്ന് വിശദമായി ചോദ്യം ചെയ്യും. തൃപ്പൂണിത്തുറ ക്രൈം ബ്രാഞ്ച് ഓഫീസിൽ വച്ചാണ് ചോദ്യം ചെയ്യൽ. തട്ടിപ്പിനായി വ്യാജ ബാങ്ക് രേഖകൾ എങ്ങനെ ഉണ്ടാക്കി എന്നതിന്റെ വിവരങ്ങൾ തേടും.
ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായുള്ള ബന്ധത്തെക്കുറിച്ചും അന്വേഷണ സംഘം മോൻസൺ മാവുങ്കലിനോട് ചോദിച്ചറിയും. മൂന്ന് ദിവസത്തേക്കാണ് മോൻസണെ കോടതി ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടത്.
മോൻസണിന്റെ തട്ടിപ്പിനിരയായ കൂടുതൽ പേരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. എം ടി ഷമീര്‍, യാക്കൂബ് പുറായില്‍, അനൂപ് വി അഹമ്മദ്, സലീം എടത്തില്‍ എന്നിവരാണ് ഇന്ന് അന്വേഷണ സംഘത്തിന് മൊഴി നൽകുക. പരാതി നല്‍കിയ സമയത്ത് കൈമാറിയ തെളിവുകള്‍ കൂടാതെ അതിന് ശേഷം ശേഖരിച്ച വിവരങ്ങളും പരാതിക്കാര്‍ ക്രൈംബ്രാഞ്ചിന് നല്‍കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |