SignIn
Kerala Kaumudi Online
Friday, 20 September 2024 5.27 AM IST

നേരിട്ട് സ്പർശിക്കാതെയുള്ള പീഡനം: വാദം പൂർത്തിയായി

Increase Font Size Decrease Font Size Print Page

supreme-court

ന്യൂഡൽഹി: വസ്ത്രത്തിന് പുറത്തുകൂടി സ്പർശിച്ചതിനെ ലൈംഗിക പീഡനമായി കണക്കാക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി ബോംബെ കോടതി പ്രതിയെ വിട്ടയച്ച കേസിൽ സുപ്രീംകോടതിയിൽ വാദം പൂർത്തിയായി. കുറ്റാരോപിതനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സിദ്ധാർഥ് ലൂത്ര പ്രതി മോശം ചിന്താഗതിയോടെയല്ല വസ്ത്രത്തിന് പുറത്ത് കൂടി സ്പർശിച്ചതെന്ന വാദത്തിൽ ഉറച്ച് നിന്നു.കക്ഷികൾക്ക് ഇനിയെന്തെങ്കിലും ബോധിപ്പിക്കാനുണ്ടെങ്കിൽ അറിയിക്കാമെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് യു.യു. ലളിത് അദ്ധ്യക്ഷനായ ബെഞ്ച് കേസ് വിധി പറയാൻ മാറ്റി.

കഴിഞ്ഞ ജനുവരിയിലാണ് വിവാദ നിരീക്ഷണങ്ങളുമായി ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച് പോക്സോ കേസിലെ പ്രതിയെ വിട്ടയച്ചത്. വിധി സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. 12 വയസുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ 39 വയസുകാരന് 3 വർഷം തടവുശിക്ഷ നൽകിയ സെഷൻസ് കോടതി വിധിയാണ് നാഗ്പൂർ ബെഞ്ച് റദ്ദാക്കിയത്. നേരിട്ടുള്ള സ്പർശനത്തിന് തെളിവില്ലാത്തതിനാൽ ശിക്ഷ ഒരു വർഷം തടവ് മാത്രമാക്കി ചുരുക്കിയത് ഏറെ വിവാദമായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, RAPECASE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.