മലപ്പുറം: പൊന്നാനിയിലെ പ്രതിഷേധങ്ങളുൾപ്പടെ ജില്ലയിൽ തിരഞ്ഞെടുപ്പ് സമയത്തുണ്ടായ അച്ചടക്കലംഘനങ്ങൾക്ക് മലപ്പുറത്ത് സിപിഎമ്മിൽ നേതാക്കൾക്കെതിരെ ശക്തമായ അച്ചടക്ക നടപടി. പൊന്നാനിയിൽ പാർട്ടി സ്ഥാനാർത്ഥിയായ നന്ദകുമാറിനെതിരായ പ്രകടനത്തിന്റെ പേരിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ടി.എം സിദ്ദിഖിനെ ബ്രാഞ്ചിലേക്ക് തരംതാഴ്‌ത്തി. സിദ്ദിഖിനെ സ്ഥാനാർത്ഥിയാക്കാത്തതിന്റെ പ്രതിഷേധമായിരുന്നു പൊന്നാനിയിലെ പ്രകടനം,
പെരിന്തൽമണ്ണയിൽ പാർട്ടി സ്ഥാനാർത്ഥി പരാജയപ്പെട്ടതിന് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ സി.ദിവാകരൻ, വി.ശശികുമാർ എന്നിവരെ ഏരിയാ കമ്മിറ്റിയിലേക്ക് തരംതാഴ്‌ത്തി. മതിയായ തിരഞ്ഞെടുപ്പ് പ്രവർത്തനം നടത്തുന്നതിൽ വീഴ്‌ച വരുത്തിയതിനാണ് ഇവർക്കെതിരെ ശിക്ഷാ നടപടി.
സ്ഥാനാർത്ഥിത്വത്തിന് ശ്രമിച്ച് നടക്കാതെ വന്നതോടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നും വിട്ടുനിന്ന ഏരിയാ കമ്മറ്റിയംഗമായ എം.മുഹമ്മദ് സലീമിനെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗമായ പി.പി വാസുദേവന് എതിരായി നടപടി സംസ്ഥാന സമിതിയെടുക്കും. പാർട്ടി ആക്‌ടിംഗ് സെക്രട്ടറി എ.വിജയരാഘവന്റെ സാന്നിദ്ധ്യത്തിലായിരുന്നു യോഗം ചേർന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |