കാബൂൾ: അഫ്ഗാനിസ്ഥാനിലെ ജലാലാബാദിൽ താലിബാൻ വാഹനത്തെ ലക്ഷ്യമിട്ട് നടന്ന സ്ഫോടനത്തിൽ നാലു പേർ കൊല്ലപ്പെട്ടു. അഞ്ച് പേർക്ക് പരിക്കേറ്റു. നൻഗർഹർ പ്രവിശ്യയിൽ നടന്ന ആക്രമണത്തിൽ ഒരു കുട്ടി ഉൾപ്പെടെ രണ്ട് പ്രദേശവാസികളും രണ്ട് താലിബാൻ സേനാംഗങ്ങളുമാണ് കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ടവരിൽ നൻഗർഹർ കൃഷി വകുപ്പ് മുൻ വക്താവ് സഈദ് മറൂഫ് സാദത്തും ബന്ധു ശരീഫ് സാദത്തും ഉൾപ്പെടുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. താലിബാൻ സേനാംഗങ്ങളുടെ വാഹനം ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് സർക്കാർ വക്താവ് അറിയിച്ചു. സ്ഫോടനവുമായി ബന്ധമുള്ള ഏതാനും പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഐസിസിന്റെ ശക്തികേന്ദ്രമായ നൻഗർഹറിൽ താലിബാൻ പോരാളികളെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങൾ നിത്യസംഭവമായി മാറിയിരിക്കുകയാണ്. വടക്കൻ കാബൂളിലെ പർവാൻ പ്രവിശ്യയിലെ ചരികാർ പട്ടണത്തിലും വെള്ളിയാഴ്ച സ്ഫോടനം നടന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |