ഇടുക്കി: ആനച്ചാലിൽ ആറു വയസുകാരനെ ബന്ധു ചുറ്റിക കൊണ്ട് തലയ്ക്കടിച്ചുകൊന്ന സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. കേസിലെ പ്രതിയായ സുനിലിന്റെ (ഷാൻ) ലക്ഷ്യം കൂട്ടക്കൊലയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കുടുംബത്തിലെ നാലുപേരെയും കൊല്ലാനായിരുന്നു ഇയാളുടെ പദ്ധതി. ആമക്കുളം സ്വദേശി റിയാസിന്റെ മകൻ അൽത്താഫാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ കുട്ടിയുടെ മാതാവിനും മുത്തശ്ശിയ്ക്കും സഹോദരനും മർദ്ദനമേറ്റിരുന്നു.
പുലർച്ചെ മൂന്നരയ്ക്ക് പ്രതി വീട്ടിൽ അതിക്രമിച്ചു കയറുകയും, ചുറ്റികകൊണ്ട് ഉറങ്ങിക്കിടക്കുന്ന കുഞ്ഞിന്റെ തലയ്ക്കടിക്കുകയുമായിരുന്നു.ആറ് വയസുകാരന്റെ മാതാവ് സഫിയ ഉൾപ്പടെയുള്ളവരെയും മർദ്ദിച്ചു.കൊലപ്പെടുത്തി വന്നാലെ ഭാര്യ സ്വീകരിക്കുവെന്ന് അട്ടഹസിച്ചുകൊണ്ടായിരുന്നു ആക്രമണം.
സഫിയയുടെ സഹോദരീ ഭർത്താവാണ് ഇയാൾ. വർഷങ്ങളായി നിലനിൽക്കുന്ന അതിർത്തി തർക്കമാണ് ക്രൂരകൃത്യത്തിലേക്ക് നയിച്ചത്. കൊലയ്ക്ക് ഉപയോഗിച്ച ആയുധം പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |