ഇടുക്കി: പീരുമേട് കരടിക്കുഴിയിൽ പതിനേഴുകാരി വീടിനടുത്തുളള കുളത്തിൽ ആത്മഹത്യ ചെയ്‌ത സംഭവത്തിൽ അയൽവാസിയായ സുഹൃത്ത് പിടിയിലായി. കരടിക്കുഴി സ്വദേശി ആനന്ദാണ് പീരുമേട് പൊലീസിന്റെ പിടിയിലായത്. മരിച്ച പെൺകുട്ടി പീഡനത്തിന് ഇരയായതായി പോസ്‌റ്റ്‌മോർട്ടത്തിൽ തെളിഞ്ഞിരുന്നു.
അറസ്‌റ്രിലായ ആനന്ദ് പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് പൊലീസിന് സൂചന ലഭിച്ചെങ്കിലും മുൻപ് ചോദ്യം ചെയ്യലിൽ ആനന്ദ് ഇത് സമ്മതിച്ചിരുന്നില്ല. തുടർന്ന് ആനന്ദ് ഉൾപ്പടെ സംശയം തോന്നിയ മൂന്ന്പേരുടെ ഡിഎൻഎ സാമ്പിൾ പരിശോധിച്ചപ്പോഴാണ് സത്യം വെളിവായത്.
കഴിഞ്ഞവർഷം ഡിസംബർ 17ന് കാണാതായ പെൺകുട്ടിയുടെ മൃതദേഹം അയൽവാസിയുടെ കുളത്തിൽ നിന്ന് പിറ്റേന്നാണ് കണ്ടെത്തിയത്. പെൺകുട്ടിയെ കാണാതാകുന്നതിന് തലേന്ന് ഇരുവരുമൊന്നിച്ച് ആശുപത്രിയിൽ പോയിരുന്നതായി തെളിഞ്ഞിട്ടുണ്ട്. ആനന്ദിനെതിരെ പോക്സോ വകുപ്പുരൾ ഉൾപ്പടെ ചുമത്തി കേസെടുത്തു. ഇയാളെ കോടതിയിൽ ഹാജരാക്കിയ ശേഷം 14 ദിവസത്തേക്ക് റിമാന്റ് ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |