കൊച്ചി: കൊടകര കുഴൽപ്പണ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ(ഇഡി) അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ജനതാദൾ നേതാവ് സലീം മടവൂർ ആണ് ഹർജി നൽകിയത്.
കൊടകരയിൽ കവർച്ച ചെയ്യപ്പെട്ടത് നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബി ജെ പി കൊണ്ടുവന്ന പണമാണെന്നും, സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഇഡിക്ക് പരാതി നൽകിയെങ്കിലും തുടർ നടപടി ഉണ്ടായില്ലെന്നുമാണ് ഹർജിയിലെ പ്രധാന ആരോപണം.
ഹർജിയിൽ ഹൈക്കോടതി നേരത്തെ കേന്ദ്ര സർക്കാരിന്റെ നിലപാട് തേടിയിരുന്നു. മറുപടി നൽകാൻ സർക്കാർ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്ന് ഹർജി പിന്നീട് പരിഗണിക്കാൻ മാറ്റിവയ്ക്കുകയായിരുന്നു.
കഴിഞ്ഞ ഏപ്രിൽ മൂന്നിന് കൊടകര ദേശീയ പാതയിൽവച്ച് കാറിൽ കൊണ്ടു പോവുകയായിരുന്ന മൂന്നര കോടി രൂപ ക്രിമിനൽ സംഘം തട്ടിയെടുക്കുകയായിരുന്നു. ഇതിൽ ഒന്നരക്കോടി രൂപയാണ് ഇതുവരെ അന്വേഷണ സംഘം കണ്ടെടുത്തത്. കേസിൽ 22 പ്രതികളാണ് ഉള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |