തിരുവനന്തപുരം: ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് എരുമേലി, നിലയ്‌ക്കൽ എന്നിവിടങ്ങളിലുൾപ്പെടെ ആധുനിക സൗകര്യങ്ങളുള്ള ഏഴ് ഇടത്താവള സമുച്ചയങ്ങളുടെ നിർമ്മാണം ഈ മാസം തുടങ്ങും. ആദ്യഘട്ടത്തിൽ അഞ്ചെണ്ണം പൂർത്തിയാക്കും. രണ്ടെണ്ണത്തിന്റെ ടെൻഡർ നടപടി കഴിഞ്ഞു. നാഷണൽ ബിൽഡിംഗ് കൺസ്ട്രക്ഷൻ കോർപ്പറേഷനാണ് അഞ്ചിടത്തെ നിർമ്മാണ ചുമതല. നിലയ്‌ക്കലിലെ നിർമ്മാണം ആരംഭിച്ചു. സീസണ് മുമ്പ് പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്ന് ദേവസ്വം മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
കിഫ്ബിയുമായി കരാർ ഒപ്പിട്ട് മൂന്ന് വർഷം കഴിഞ്ഞാണ് ഇടത്താവളങ്ങളുടെ നിർമ്മാണം തുടങ്ങുന്നത്. 118 കോടിയാണ് കിഫ്ബിയിൽ വകയിരുത്തിയത്. സീസണ് ശേഷം ഇടത്താവളങ്ങൾ ദേവസ്വം ബോർഡിന് വരുമാനം ലഭിക്കുന്ന രീതിയിൽ വിനിയോഗിക്കുന്നതിനുള്ള പദ്ധതിക്ക് അന്തിമ തീരുമാനമായിട്ടില്ല.
ഇടത്താവളങ്ങൾ
ചിറങ്ങര (തൃശൂർ), കഴക്കൂട്ടം (തിരുവനന്തപുരം),നിലയ്‌ക്കൽ (പത്തനംതിട്ട), ചെങ്ങന്നൂർ (ആലപ്പുഴ), എരുമേലി (പത്തനംതിട്ട), മണിയൻകോട് (വയനാട്),ശുകപുരം (മലപ്പുറം)
സൗകര്യങ്ങൾ
വിശാലമായ അമിനിറ്റി സെന്റർ
അന്നദാന മണ്ഡപം
വിരിപ്പന്തൽ
ആധുനിക പാചകമുറി
വിശ്രമ സൗകര്യം, ടോയ്ലെറ്റ്
ദർശനത്തിനുള്ള ഓൺലൈൻ ബുക്കിംഗ് കൗണ്ടർ
ഇന്റർനെറ്റ്-വൈ ഫൈ സംവിധാനം
ഓപ്പൺ എയർ ഓഡിറ്റോറിയം
ലോക്കർ സൗകര്യം
ലഘുഭക്ഷണ ശാല
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |