പുനലൂർ: ആയൂരിലെ വെട്ടു കേസ് പ്രതി കാറിൽ രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് സാഹസികമായി പിടികൂടി. പിടി കൂടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് ജീപ്പിന്റെ മുൻ ഭാഗം പ്രതി ഇടിച്ചു നശിപ്പിച്ചു. ഓയൂർ രഞ്ചൻ നിവാസിൽ രഞ്ചനെയാ(21)ണ് പുനലൂർ സി.ഐ.ബിനു വർഗീസിന്റെ നേതൃത്വത്തിലുള്ള പൊലീസ് കരവാളൂർ പിറക്കൽ പാലത്തിന് സമീപത്ത് നിന്നാണ്പിടി കൂടിയത്.ആയൂർ ഓഡിറ്റോറിയത്തിന് സമീപത്ത് തിങ്കളാഴ്ച നടന്ന ഒരു വെട്ടു കേസിലെ പ്രതിയെയാണ് ഇന്നലെ ഉച്ചക്ക് 2.45ഓടെ പുനലൂർ പൊലീസ് പിടി കൂടിയത്. പുനലൂർ ഭാഗത്തേക്ക് പ്രതി എത്തിയതായി ലഭിച്ച രഹസ്യ വിവരങ്ങളെ തുടർന്ന് സി.ഐയുടെ നേതൃത്വത്തിലുളള പൊലീസും കൺട്രോളിംഗ് ഡ്യൂട്ടിയിലുള്ള പൊലീസും നടത്തിയ തെരച്ചിലിൽ തൊളിക്കോട്ട് മാരുതി കാറിൽ എത്തിയ രഞ്ചൻ സി.ഐയുടെ ജീപ്പിന്റെ മുൻ വശം ഇടിച്ച് തകർത്തത്. തുടന്ന് മറ്റൊരു റോഡിലൂടെ രക്ഷപെടാൻ ശ്രമിച്ചെങ്കിലും കൺട്രോളിംഗ് ഡ്യൂട്ടിയിലുളള പൊലീസ് കുറുക്കു വഴിയിലൂടെ എത്തി കാറിന് മുന്നിൽ കുരുക്കിട്ട് പിടി കൂടി. തുടർന്ന് കാറും പ്രതിയെയും കസ്റ്റഡിയിൽ എടുത്ത ശേഷം കേസ് രജിസ്റ്റർ ചെയ്ത് ചടയമംഗലം പൊലീസിന് കൈമാറി. കൺട്രോളിംഗ് പൊലീസ് എസ്.ഐ.ഷാജഹാൻ, സി.പി.ഓമാരായ രഞ്ജിത്ത്, ഗോപകുമാർ തുടങ്ങിയരും പ്രതിയെ പിടി കൂടാൻ എത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |