കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലിന്റെ കലൂരിലെ വാടക വീടിനോടു ചേർന്നുള്ള ചെറിയ ഗസ്റ്റ്ഹൗസിൽ രഹസ്യഅറയുണ്ടെന്ന് മുൻ ഡ്രൈവർ അജി നെട്ടൂരിന്റെ വെളിപ്പെടുത്തൽ.
ജോലിക്കാരുടെ പേരിൽ വാങ്ങിയ പണം പിൻവലിച്ച ശേഷം ഇവിടെ സൂക്ഷിക്കാനായിരിക്കും സാദ്ധ്യത. മോൻസൺ അറസ്റ്റിലായതിനാൽ ഇയാളുടെ അടുപ്പക്കാർ പണം മാറ്റിയിട്ടുണ്ടാവാം. 10 വർഷം ഒപ്പം ജോലി ചെയ്ത അജിയുടെ പേരിലും ബാങ്ക് അക്കൗണ്ട് തുറന്ന് മോൻസൺ പണം കൈക്കലാക്കിയിരുന്നു. ഇത് ചോദ്യംചെയ്തതോടെ ഇരുവരും തെറ്റി .അജിക്കെതിരെ മോൻസൺ ചേർത്തല പൊലീസിൽ കള്ളക്കേസ് നൽകിയാണ് പ്രതികാരം വീട്ടിയത്. പൊലീസ് നിരന്തരം
ഭീഷണിപ്പെടുത്തിയ ശേഷമാണ് അജി ക്രൈംബ്രാഞ്ചിന് മൊഴിനൽകിയത്.
രഹസ്യഅറപോലെ ഏതാനും ലോക്കറുകളും കലൂരിലെ വാടകവീട്ടിലുണ്ട്. മോൻസണുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ടെന്നും അജി പറഞ്ഞു.
. അടുപ്പക്കാരായ സ്ത്രീകൾക്ക് മോൻസൺ സാമ്പത്തിക സഹായമടക്കം നൽകിയതായി അജി മൊഴിനൽകിയിട്ടുണ്ട്.
അടുപ്പക്കാരുടെ അക്കൗണ്ട്
ചികഞ്ഞ് ക്രൈംബ്രാഞ്ച്
മോൻസൺ തട്ടിയെടുത്ത കോടികൾ കണ്ടെത്താൻ ഇയാളുടെ അടുപ്പക്കാരുടെ ബാങ്ക് അക്കൗണ്ടുകളുടെ സൂക്ഷ്മപരിശോധന ആരംഭിച്ചു. അക്കൗണ്ടിൽ വൻതുകകൾ വന്നതും ഇവ ട്രാൻസ്ഫർ ചെയ്തതുമായ വിവരങ്ങളാണ് തേടുന്നത്. ബാങ്കുകൾക്ക് ഇതിനായി കത്ത് നൽകി.
. പരാതികളിലും മൊഴികളിലും പരാമർശിക്കുന്ന മോൻസണെ സഹായിച്ചവരും ഇടനിലക്കാരുമായ പൊലീസുകാരെക്കുറിച്ചും ക്രൈംബ്രാഞ്ച് അന്വേഷിച്ചേക്കും .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |