ശബരിമല: തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു. പ്രകൃതിക്ഷോഭം കാരണം രണ്ടു ദിവസത്തേക്ക് തീർത്ഥാടകർക്ക് വിലക്കുണ്ട്.
തന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി വി.കെ. ജയരാജ് പോറ്റിയാണ് നടതുറന്നത്. വൃശ്ചികം ഒന്ന് മുതൽ ഒരു വർഷത്തേക്കുള്ള സന്നിധാനം, മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പ് ഇന്ന് രാവിലെ ഉഷപൂജയ്ക്ക് ശേഷം നടക്കും. ശബരിമല സ്പെഷ്യൽ കമ്മിഷണർ എം. മനോജ്, ഹൈക്കോടതി നിരീക്ഷകൻ എൻ. ഭാസ്കരൻ എന്നിവരുടെ മേൽനോട്ടത്തിലാണ് നറുക്കെടുപ്പ്. പന്തളം കൊട്ടാരത്തിലെ കുട്ടികളായ ഗോവിന്ദ് വർമ്മ ശബരിമല മേൽശാന്തിയെയും നിരഞ്ജന ആർ. വർമ്മ മാളികപ്പുറം മേൽശാന്തിയെയും നറുക്കെടുക്കും. ഇരുവരും വൈകുന്നേരത്തോടെ ശബരിമലയിലെത്തി. 21വരെ ഉദയാസ്തമയപൂജ, കളഭാഭിഷേകം, പടിപൂജ എന്നിവയുണ്ടാകും.
പ്രതിദിനം പതിനയ്യായിരം പേർക്ക് ദർശനം അനുവദിച്ചിട്ടുണ്ട്. എന്നാൽ, മഴക്കെടുതി വിലയിരുത്തിയശേഷമേ മല കയറാൻ അനുവദിക്കൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |