സേലം: ഇരുപത്തേഴുകാരിയുടെ മൃതദേഹം സ്യൂട്ട് കെയ്സിൽ ഒളിപ്പിച്ചുവച്ച നിലയിൽ കണ്ടെത്തി. സേലത്തെ ഒരു വാടക അപ്പാർട്ടുമെന്റിനുള്ളിൽ നിന്നാണ് അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെടുത്തത്. ഇവിടെ വാടകയ്ക്ക് താമസിച്ചിരുന്ന ബംഗളൂരു സ്വദേശി പ്രതാപിന്റെ ഭാര്യ തേജ് മൊണ്ഡലിന്റെ മൃതദേഹമാണ് ലഭിച്ചത്.
പ്രതാപ് ഇപ്പോൾ ചെന്നൈയിലാണ് താമസിക്കുന്നത്. ഒരുവർഷം മുമ്പാണ് തേജ് സേലത്തെ അപ്പാർട്ടുമെന്റിൽ താമസത്തിനെത്തിയത്. കഴിഞ്ഞ നാലുദിവസമായി തേജിനെക്കുറിച്ച് വിവരമൊന്നും ലഭിക്കാത്തതിനാൽ പ്രതാപ് അപ്പാർട്ട്മെന്റ് ഉടമയായ നടേശനെ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. ഇയാൾ വീട്ടിലെത്തിയപ്പോൾ വീട്ടീൽ നിന്നും രൂക്ഷമായ ദുർഗന്ധം വമിക്കുന്നുണ്ടായിരുന്നു. ഇതാേടെ പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് കൈകാലുകൾ ബന്ധിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് നാലുദിവസത്തിലേറെ പഴക്കമുണ്ടെന്നാണ് പൊലീസ് കരുതുന്നത്.
കൊലപാതകമാണെന്ന് വ്യക്തമായ സ്ഥിതിക്ക് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. യുവതിയുടെ കോൾ വിവരങ്ങൾ പരിശോധിക്കുന്നുണ്ട്. സി സി ടി വി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |