ആലപ്പുഴ: മൂന്നുവർഷം മുമ്പ് പമ്പയും അച്ചൻകോവിലാറും കരകവിഞ്ഞെത്തിയപ്പോഴുണ്ടായ മരണഭയം ഇന്നും ചെങ്ങന്നൂരിലെ ജനങ്ങൾ മറന്നിട്ടില്ല. ഇതിന് സമാനമാണ് കുട്ടനാടിന്റെ താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ മാനസികാവസ്ഥ. ജീവനും കൈയിൽ പിടിച്ച് പലരും പലായനം തുടങ്ങി. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെ അധികൃതർ ഇടപെട്ട് മാറ്റി പാർപ്പിക്കുന്നുണ്ട്.
പ്രളയ സാഹചര്യമില്ലെന്ന് അധികൃതർ ആവർത്തിക്കുമ്പോഴും, കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമാണ്. ഇതോടൊണ് രക്ഷകരായി വീണ്ടും ആലപ്പുഴയുടെ സ്വന്തം കടൽ സൈന്യം പുറപ്പെട്ടത്.
ഫിഷറീസ് വകുപ്പിന്റെയും തീരദേശ പൊലീസിന്റെയും നേതൃത്വത്തിൽ സജ്ജമാക്കിയ വള്ളങ്ങൾ തോട്ടപ്പള്ളിയിൽ നിന്ന് തകഴി, തലവടി, ചെങ്ങന്നൂർ, മങ്കൊമ്പ് പ്രദേശങ്ങളിലേക്കാണ് തൊഴിലാളികളുമായി പുറപ്പെട്ടത്. ഇന്നലെ വൈകിട്ട് വരെ 15ലധികം വള്ളങ്ങൾ രക്ഷാപ്രവർത്തനത്തിന് എത്തിച്ചു. 2018ലും 2019ലും പ്രളയകാലത്ത് മത്സ്യത്തൊഴിലാളികൾ രക്ഷാപ്രവർത്തനത്തിൽ മുന്നിലുണ്ടായിരുന്നു. എച്ച്. സലാം എം.എൽ.എ ഹാർബറിലെത്തി വള്ളങ്ങൾ യാത്രയാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |