നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ 5.34 കോടി രൂപ വിലവരുന്ന 500 ഗ്രാം കൊക്കെയ്‌നുമായി പിടിയിലായ ഐവറി കോസ്റ്റ് സ്വദേശിനികൾ കാനെ സിന്തേ ജൂലി (21), സിവി ഒഡോന്തി ജൂലിയറ്റ് (32) എന്നിവരെ പെരുമ്പാവൂർ ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. ഖത്തർ എയർവെയ്‌സ് വിമാനത്തിൽ ശനിയാഴ്ച്ച പുലർച്ചെ നൈജീരിയയിൽ നിന്ന് ദോഹ വഴി കൊച്ചിയിലെത്തിയ കാനെ സിന്തേ ജൂലിയെ രഹസ്യ വിവരത്തെ തുടർന്ന് ഡയറക്ടറേറ്റ് ഒഫ് റവന്യു ഇന്റലിജൻസ് (ഡി.ആർ.ഐ) വിഭാഗമാണ് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് വിമാനത്താവളത്തിന് പുറത്തെ സ്വകാര്യ ഹോട്ടലിൽ തങ്ങിയിരുന്ന സിവി ഒഡോന്തി ജൂലിയറ്റിനെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. തുടർന്ന് ഇവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇരുവരും ഏറെ നാളായി മുംബയിൽ താമസിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |