ബംഗളൂരു: ഐ പി എൽ വാതുവെപ്പുമായി ബന്ധപ്പെട്ട് 27 പേരെ ബംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ മലയാളികളും ഉൾപ്പെടുന്നു. തൃശൂർ സ്വദേശികളായ ഗോകുൽ, കിരൺ, സജീവ് എന്നിവരാണ് പിടിയിലായ മലയാളികൾ. ഇവരിൽ നിന്ന് 78 ലക്ഷം രൂപയും ക്രൈം ബ്രാഞ്ച് പിടിച്ചെടുത്തു.
ചെന്നൈ സൂപ്പർ കിംഗ്‌സും, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിൽ നടന്ന ഫൈനൽ മത്സരവുമായി ബന്ധപ്പെട്ടാണ് വാതുവെപ്പ് നടന്നത്. ബംഗളൂരുവിലെ ഒരു ഹോട്ടൽ കേന്ദ്രീകരിച്ച് ഓൺലൈനായാണ് വാതുവെപ്പ് നടന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. വാതുവെപ്പുമായി കൂടുതൽ മലയാളികൾക്ക് ബന്ധമുണ്ടെന്നാണ് സൂചന.
വാതുവെപ്പിന് ഉപയോഗിച്ച ലാപ്‌ടോപ്പുകൾ പിടിച്ചെടുത്തിട്ടുണ്ട്.ഗോവ, മഹാരാഷ്ട്ര, കർണാടക സ്വദേശികളും അറസ്റ്റിലായവരുടെ കൂട്ടത്തിലുണ്ട്. ദിവസങ്ങൾക്ക് മുൻപ് സമാന സാഹചര്യത്തിൽ രണ്ടുപേരെ ഡൽഹിയിൽ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസുകൾ തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |