തിരുവനന്തപുരം: അദ്ധ്യാപകരുടെയും സഹപാഠികളായ പെൺകുട്ടികളുടെയും ചിത്രങ്ങളും ഫോൺ നമ്പരുകളുമടക്കം അശ്ലീല ചാറ്റ് നടത്താനായി കനേഡിയൻ ഡേറ്റിംഗ് വെബ്സൈറ്റിന് കൈമാറിയ പ്ലസ് വൺ വിദ്യാർത്ഥിയെ സൈബർ പൊലീസ് പിടികൂടി കൗൺസലിംഗിന് അയച്ചു. ഒരുമാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് നടപടി. ഓൺലൈൻ ക്ലാസിന്റെ ഭാഗമായ വാട്സാപ്പ് ഗ്രൂപ്പിൽ നിന്നാണ് ചിത്രങ്ങളും നമ്പരുകളും വിദ്യാർത്ഥി ശേഖരിച്ചത്. വിദേശത്ത് നിന്നുൾപ്പെടെ ഫോൺ വിളികളും വാട്സാപ്പ് സന്ദേശങ്ങളും എത്തിയതോടെയാണ് വിദ്യാർത്ഥികളും അദ്ധ്യാപകരും പൊലീസിൽ പരാതി നൽകിയത്.
ഓൺലൈൻ ക്ലാസുകളിൽ ഇരിക്കുന്ന വേഷത്തിലുള്ള വിദ്യാർത്ഥിനികളുടെ ഫോട്ടോകളും നമ്പരുകളും വെബ്സൈറ്റിന് കൈമാറുകയും അവർ അത് അശ്ലീല ചാറ്റിനായി പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതേ സ്കൂളിലെ വിദ്യാർത്ഥിയാണ് കുറ്റവാളിയെന്ന് സംശയം തോന്നിയ പൊലീസ് വിദ്യാർത്ഥികളെ രഹസ്യമായി നിരീക്ഷിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുറ്റവാളിയെയും മൊബൈൽ ഫോണും കണ്ടെത്തിയത്. ഫോൺ പരിശോധിച്ചപ്പോൾ നിരവധി സഹവിദ്യാർത്ഥിനികളുടെ ഫോട്ടോ അടക്കം ചാറ്റ് നടത്തിയതിന്റെ തെളിവുകൾ ലഭിച്ചു.
വെബ്സൈറ്റിൽ അപരിചിതരുമായി ചാറ്റ് ചെയ്യുമ്പോൾ വിദ്യാർത്ഥിനികളുടെയും അദ്ധ്യാപകരുടെയും ചിത്രങ്ങൾ കൈമാറി, അത് താനാണെന്ന മട്ടിലാണ് പ്ലസ് വൺകാരൻ ചാറ്റ് ചെയ്തിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |