കൊച്ചി: രണ്ടു ഡോസ് കൊവിഡ് വാക്‌സിന് ശേഷം ഇനിയെന്തെന്ന അന്വേഷണത്തിലാണ് ജനം. പ്രതിരോധശേഷി എത്രനാൾ നിലനിൽക്കും, ഇനി ബൂസ്റ്റർ ഡോസ് ആവശ്യമുണ്ടോ തുടങ്ങിയ സംശയങ്ങൾ നിരവധി.
ബൂസ്റ്റർ ഡോസെടുത്താൽ താത്കാലികമായി ആന്റി ബോഡിയുടെ അളവ് കൂടുമെന്നതിനപ്പുറം ഒന്നും നേടാനില്ലെന്ന് ആരോഗ്യ വിദഗ്ദ്ധർ പറയുന്നു. രണ്ട് ഡോസ് എടുത്തിട്ടും പ്രതിരോധ ശേഷി ആർജിക്കാനായില്ലെങ്കിൽ മൂന്നാം ഡോസ് നൽകുന്നതിൽ തെറ്റില്ലെന്നും അഭിപ്രായമുണ്ട്.
അമേരിക്ക, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങളിൽ മൂന്നാം ഡോസ് നൽകുന്നുണ്ടെന്ന് വാർത്തകൾ വന്നെങ്കിലും ഫലപ്രാപ്തി സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്ന് ഐ.എം.എ കേരള വൈസ് ചെയർമാൻ ഡോ. രാജീവ് ജയദേവൻ പറഞ്ഞു.
മിക്‌സഡ് വാക്സിൻ (കോക്ടെയിൽ വാക്സിൻ)
മിക്‌സഡ് വാക്‌സിൻ എന്നാൽ രണ്ടാമത്തെ ഡോസ് മറ്റൊരു ബ്രാൻഡ് കൊവിഡ് വാക്സിൻ എടുക്കുന്നു എന്നർത്ഥം. (കോക്ടെയിൽ വാക്‌സിൻ എന്നുള്ളത് ശാസ്ത്രീയമായ നാമമല്ല) ഇന്ത്യയുടെ സാഹചര്യങ്ങളിൽ കോക്ടെയിൽ വാക്‌സിന്റെ ആവശ്യമില്ല.
ഹെറ്ററോലോഗസ് ഡോസിംഗ് എന്നാണ് പൊതുവെ അറിയപ്പെടുന്നത്.
മിക്സഡ് വാക്സിന്റെ ട്രയൽ അധികമൊന്നും നടന്നിട്ടില്ല.
മിക്‌സഡ് ഡോസ് നൽകുന്നതിലൂടെയുള്ള ആന്റിബോഡി ഉത്പാദനം അല്പം കൂടുതലുണ്ട് എന്ന് കണ്ടെത്തിയിട്ടുണ്ട് എങ്കിലും ഇത് എത്ര ഗുണപ്രദമാണെന്ന് അറിയാൻ സാധിച്ചിട്ടില്ല.
കൊവിഡ് ഗുരുതരമാകുന്നത് അറുപതിനു മീതെ പ്രായമുള്ളവരിലാണ്. അവരിൽ പോലും രണ്ടിൽ കൂടുതൽ ഡോസ് കൊടുത്താൽ സംരക്ഷണം കൂടും എന്നതിന് യാതൊരു തെളിവും ഇല്ല.
ഡോ.രാജീവ് ജയദേവൻ,
വൈസ് ചെയർമാൻ
ഐ.എം.എ, കേരള സ്റ്റേറ്റ്.
വിദേശ രാജ്യങ്ങളിൽ പലയിടത്തും ബൂസ്റ്റർ വാക്‌സിൻ നൽകുന്നുണ്ട്. ഇതേക്കുറിച്ച് കൂടുതൽ പഠനങ്ങൾ വരേണ്ടിയിരിക്കുന്നു.
ഡോ.പദ്മനാഭ ഷേണായി,
ആരോഗ്യ വിദഗ്ദ്ധൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |