തിരുവനന്തപുരം : എം.ജി യൂണിവേഴ്‌സിറ്റി സെനറ്റ് തിരഞ്ഞെടുപ്പിനിടെ എസ്.എഫ്.ഐ എ.ഐ.എസ്.എഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. കാമ്പസിലെത്തിയ തങ്ങളുടെ പ്രവര്‍ത്തകരെ എസ്.എഫ്.ഐക്കാര്‍ തടഞ്ഞുവയ്ക്കുകയും മര്‍ദിക്കുകയുമായിരുന്നു എന്ന് എ.ഐ.എസ്.എഫ് ആരോപിച്ചു. എ.ഐ.എസ്.എഫ് പ്രവര്‍ത്തകനെ പിന്നില്‍ നിന്ന് ചവിട്ടുന്നതിന്റെ വീഡിയോ പുറത്തുവന്നു. വനിതാ നേതാക്കള്‍ക്ക് ഉള്‍പ്പെടെ പരിക്കേറ്റിരുന്നു.
സെനറ്റ് തിരഞ്ഞെടുപ്പില്‍ എസ്.എഫ്,ഐ പാനലിന് എതിരെ എ.ഐ.എസ്.എഫ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയതിനെ ചൊല്ലിയാണ് സംഘര്‍ഷമുണ്ടായത്.
യാതൊരു പ്രകോപനവുമില്ലാതെ പ്രവർത്തകരെ മർദ്ദിച്ച എസ്.എഫ്.ഐയുടെ നടപടി സോഷ്യൽ ഫാസിസമെന്ന് എ.ഐ.എസ്.എഫ് കോട്ടയം ജില്ലാകമ്മിറ്റി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. വിദ്യാർത്ഥി രാഷ്ട്രീയം എന്നാൽ അക്രമരാഷ്ട്രീയം ആണെന്ന പാഠമാണ് എസ്.എഫ്.ഐ നിരന്തരം കേരളത്തിൽ നടത്തിക്കൊണ്ടിരിക്കുന്നത് വിളിക്കുന്ന മുദ്രാവാക്യങ്ങളോടും ഉയർത്തുന്ന പ്രത്യയശാസ്ത്രങ്ങളോടും ഒട്ടും കൂറ് പുലർത്താത്ത ഇത്തരം ഫാസിസ്റ്റ് സമീപനങ്ങൾ എസ്.എഫ്.ഐയെ ഇടതുപക്ഷത്തിനു തന്നെ അപമാനകരമാക്കുന്നവെന്നും എ.ഐ.എസ്.എഫ് ആരോപിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |