എഞ്ചിനിയറിംഗ് ബിരുദധാരികളുടെ എണ്ണത്തിലുണ്ടാകുന്ന കുറവും വർദ്ധിച്ചുവരുന്ന തൊഴിൽ സാദ്ധ്യതകളും കണക്കിലെടുത്ത് ഐ.ടി കമ്പനികൾ എഞ്ചിനിയറിംഗ് ഇതര ബിരുദധാരികളെ കൂടുതലായി നിയമിക്കാൻ തീരുമാനിച്ചു.സാധാരണ അഞ്ച് ശതമാനത്തോളം എഞ്ചിനിയറിംഗ് ഇതര ബിരുദധാരികളെ നിയമിക്കാറുണ്ട്. നിലവിൽ 2021-22 സാമ്പത്തിക വർഷത്തിൽ 160000 മുതൽ 200000 വരെ പുതിയ നിയമനങ്ങൾ നടത്തുമെന്നാണ് പ്രതീക്ഷ. കൊവിഡിന്റെ പശ്ചാത്തലത്തിൽ ബിസിനസുകൾ ഡിജിറ്റലിലേക്ക് മാറുമ്പേൾ ഐ.ടി.ജീവനക്കാരുടെ ആവശ്യകതയും വർദ്ധിക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് തീരുമാനം. ഈ വർഷം നാല് പ്രമുഖ കമ്പനികളാണ് അവരുടെ റിക്രൂട്ട്മെന്റ് വർദ്ധിപ്പിച്ചിരിക്കുന്നത്.
ഇൻഫോസിസ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് റിച്ചാർഡ് ലോബോ പറയുന്നതനുസരിച്ച് കഴിഞ്ഞ വർഷം 20 ശതമാനത്തോളം എഞ്ചിനിയറിംഗ് ഇതര ബിരുദധാരികളെ നിയമിച്ചിരുന്നു എന്നാൽ ഈ വർഷം അത് 30 ശതമാനമായി വർദ്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രോജക്ടുകളിൽ ഡെപ്യൂട്ടിംഗ് തയാറാക്കാൻ പുതിയ ജീവനക്കാരെ പരിശീലിപ്പിക്കുന്നതിനുള്ള മികച്ച സംവിധാനങ്ങൾ ഐ.ടി.കമ്പനികൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. പരിശീലനം എളുപ്പമാക്കുന്നതിന് ഡിജിറ്റൽ ടൂളുകൾ സഹായകമാകും. ട്രെയിനികൾക്ക് അവർ ചെയ്ത ജോലിയെക്കുറിച്ച് നിരന്തരം ഫീഡ്ബാക്കും ഇതിലൂടെ ലഭിക്കുന്നു. അവർക്ക് ക്ലൗഡിൽ വ്യവസായ സർട്ടിഫിക്കേഷൻ ലഭിക്കുന്നതിനും പ്രേജക്ടുകളിൽ വേഗം വിന്യസിക്കുന്നതിനും ഇത് സഹായിക്കുന്നു.ഈ വർഷം കുറഞ്ഞത് 10 ശതമാനത്തോളം പേരെ സാങ്കേതികവിദ്യ വിഭാഗത്തിൽ നിയമിക്കും കഴിഞ്ഞ വർഷം ഇത് അഞ്ചു ശതമാനമായിരുന്നു.
കൊവിഡിനെ തുടർന്ന് ഡിജിറ്റൽ ബിസിനസ് മേഖല ശക്തമായതിനാൽ . ഈ സാമ്പത്തികവർഷത്തിന്റെ പകുതിയിൽ 40,029 പുതിയ ജീവനക്കാരെ നിയമിച്ച്നിലവിൽ അഞ്ച് ലക്ഷത്തോളം ജീവനക്കാരുള്ള റ്റി.സി.എസ് കമ്പനിയാണ് മുന്നിൽ നിൽക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം കൊവിഡിനെ തുടർന്ന് ഇൻഫോസിസ് അതിന്റെ ജീവനക്കാരുടെ എണ്ണം 2163 ആയി കുറച്ചിരുന്നു. എന്നാൽ 2022 ൽ ഇത് 19998 പുതിയ തൊഴിലാളികളെ നിയമിക്കാനാണ് തീരുമാനം. എച്ച്.സി.എൽ. ടെക്നോളജീസ് 18657 പേരെ നിയമിച്ചു,കഴിഞ്ഞ വർഷം ഇത് 2662 ആയിരുന്നു. ആദ്യ ആറു മാസങ്ങളിൽ വിപ്രോ 23650 പുതിയ അംഗങ്ങളെ ചേർത്തിരുന്നു,കഴിഞ്ഞ വർഷം ഇത് 2357 ആയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |