തിരുവനന്തപുരം: അനുപമയെ ഫോണിൽ വിളിച്ച് സംസാരിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. കുഞ്ഞിനെ തിരികെ കിട്ടാൻ നടപടിയെടുക്കുമെന്നും, വീഴ്ച വരുത്തിയവർക്കെതിരെ നടപടി ഉണ്ടാകുമെന്നും മന്ത്രി ഉറപ്പ് നൽകി. രണ്ട് മിനിട്ടോളം മന്ത്രി അനുപമയോട് സംസാരിച്ചു.
താനും ഒരമ്മയാണെന്നും, തനിക്ക് കാര്യങ്ങൾ മനസിലാകുമെന്നും വീണാ ജോർജ് പറഞ്ഞു. അനുപമ സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാര സമരം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മന്ത്രി വിളിച്ചത്. സമരവുമായി മുന്നോട്ട് പോകാനാണ് അനുപമയുടെ തീരുമാനം. രാവിലെ പത്തുമുതൽ വൈകിട്ട് അഞ്ച് വരെയാണ് സമരം.
ഭർത്താവ് അജിത്തിനൊപ്പമാണ് യുവതി നിരാഹാരമിരിക്കുക. പൊലീസിലും വനിതാ കമ്മിഷനിലും വിശ്വാസം നഷ്ടപ്പെട്ടെന്നും, ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്കെതിരെയല്ല സമരമെന്നും അനുപമ പറഞ്ഞു. 'നാളെ മറ്റൊരാൾക്കും നീതി കിട്ടാതെ പോകരുത്. കേസെടുത്തിട്ട് മൊഴിയെടുക്കാൻ പോലും പൊലീസ് തയ്യാറായില്ല.'- അനുപമ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |