ഭുവനേശ്വർ: ഒഡിഷയിൽ സ്മാർട്ട്ഫോൺ വാങ്ങുന്നതിനായി 55കാരന് 26കാരിയായ ഭാര്യയെ വിറ്റ 17കാരൻ അറസ്റ്റിൽ. വിവാഹത്തിന് ഒരു മാസത്തിന് ശേഷം ഭാര്യയെ രാജസ്ഥാൻ സ്വദേശിക്ക് 1.8 ലക്ഷത്തിന് വിൽക്കുകയായിരുന്നു. യുവതിയെ രാജസ്ഥാനിലെ ബാരനിൽ നിന്ന് പൊലീസ് രക്ഷപ്പെടുത്തി. യുവതിയെ രക്ഷപ്പെടുത്തുന്നതിനെത്തിയ പൊലീസിനെ ഗ്രാമവാസികൾ തടഞ്ഞിരുന്നു. യുവതിയെ പണം നൽകി വാങ്ങിയതാണെന്ന് പറഞ്ഞ് ഗ്രാമവാസികൾ തടയുകയായിരുന്നു. ജൂലായിലായിരുന്നു 17കാരന്റെയും യുവതിയുടെയും വിവാഹം. ആഗസ്റ്റിൽ ഇരുവരും രാജസ്ഥാനിൽ ഇഷ്ടിക ചൂളയിൽ ജോലിക്കായി പോയി. ജോലി ലഭിച്ച് ദിവസങ്ങൾക്കകം 17കാരൻ വിൽക്കുകയായിരുന്നു. പണം കൗമാരക്കാരൻ സ്മാർട്ട് ഫോൺ വാങ്ങിയും ഭക്ഷണം കഴിച്ചും തീർത്തു. പിന്നീട് സ്വന്തം ഗ്രാമത്തിൽ തിരിച്ചെത്തി. ഭാര്യ എവിടെയെന്ന് വീട്ടുകാർ ചോദിച്ചപ്പോൾ തന്നെ ഉപേക്ഷിച്ച് പോയെന്നായിരുന്നു മറുപടി.എന്നാൽ, യുവതിയുടെ കുടുംബം യുവാവ് പറഞ്ഞത് വിശ്വസിക്കാതെ പൊലീസിൽ പരാതി നൽകി. പൊലീസ് കോൾ റെക്കാഡുകൾ പരിശോധിച്ചതോടെകള്ളം പൊളിഞ്ഞു. 17കാരനെ ജുവൈനൽ കോടതിയിൽ ഹാജരാക്കിയ ശേഷം കറക്ഷനൽ ഹോമിലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |