SignIn
Kerala Kaumudi Online
Friday, 26 April 2024 11.43 PM IST

അവസരവാദി സാംസ്കാരിക നായകർ എവിടെ പോയി, അറബിക്കഥയിലെ ശ്രീനിവാസനെ പോലെ ബാത്ത്റൂമിൽ കയറിയെങ്കിലും ഒന്ന് പ്രതികരിക്കണമെന്ന് റോജി എം ജോൺ

roji-m-john

തിരുവനന്തപുരം: എ.ഐ.എസ്.എഫ് വനിതാ നേതാവിനു നേരെയുണ്ടായ അതിക്രമത്തിലും അനുപമയുടെ കുഞ്ഞുമായി ബന്ധപ്പെട്ട വിഷയത്തിലും പ്രതികരിക്കാത്ത സാംസ്കാരിക നായകർക്കെതിരെ രൂക്ഷവിമർനവുമായി റോജി എം. ജോൺ എം.എൽ.എ. സൂര്യന് കീഴിൽ ഏത് വിഷയത്തെക്കുറിച്ചും പ്രതികരിക്കുകയും, ജാതി, സ്ത്രീ സമത്വത്തിന് വേണ്ടി അധരവ്യായാമം നടത്തുകയും ചെയ്യുന്ന കുറേ അവസരവാദി സ്വയം പ്രഖ്യാപിത 'സാംസ്കാരിക നായകർ' ഇപ്പോൾ എവിടെ പോയി എന്ന് മനസിലാകുന്നില്ല. ഇടതുപക്ഷത്തിന് മുന്പിൽ നട്ടെല്ല് പണയം വച്ചിട്ടില്ലാത്തവർക്ക് പ്രതികരിക്കാം... ചുരുങ്ങിയത് അറബിക്കഥ സിനിമയിലെ ശ്രീനിവാസന്റെ കഥാപാത്രത്തെ പോലെ ബാത്ത്റൂമിൽ കയറിയെങ്കിലും ഒന്ന് പ്രതികരിക്കണമെന്നും റോജി ഫേസ്ബുക്കിൽ കുറിച്ചു.

റോജി എം. ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റ്

നാവ് ക്വാറന്റൈനിലായ സാംസ്കാരിക നായകരെ!!
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സാംസ്കാരിക കേരളം ചർച്ച ചെയ്യുന്ന രണ്ട് വിഷയങ്ങളാണ് M G യൂണിവേഴ്സിറ്റിയിൽ വനിതാ നേതാക്കൾ ഉൾപ്പെടെ ഉള്ള AlSF പ്രവർത്തകൾക്ക് SFI ഗുണ്ടകളിൽ നിന്നും നേരിടേണ്ടി വന്ന അതിക്രമവും, ജാതിയ അധിക്ഷേപവും, തിരുവനന്തപുരത്ത് ഒരു യുവതിക്ക് സ്വന്തം കുഞ്ഞിനെ വിട്ടുകിട്ടാനായി നടത്തേണ്ടി വരുന്ന പോരാട്ടങ്ങളും. രണ്ടു വിഷയങ്ങളിലും എതിർപക്ഷത്ത് CPM ഉം 'പുരോഗമന- നവോത്ഥാന' പാർട്ടിയുടെ അണികളും. അത് കൊണ്ട് തന്നെ ഇരകൾക്ക് പിണറായി വിജയന്റെ പോലീസിന്റെ ഭാഗത്തു നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കാനാവില്ലെങ്കിലും നമുക്ക് ശക്തമായി പോരാടാം. സത്യം ജയിക്കും..

സൂര്യന് കീഴിൽ ഏത് വിഷയത്തെക്കുറിച്ചും പ്രതികരിക്കുകയും, ജാതി, സ്ത്രീ സമത്വത്തിന് വേണ്ടി അധരവ്യായാമം നടത്തുകയും ചെയ്യുന്ന കുറേ അവസരവാദി സ്വയം പ്രഖ്യാപിത 'സാംസ്കാരിക നായകർ' ഇപ്പോൾ എവിടെ പോയി എന്ന് മനസ്സിലാകുന്നില്ല. ഇടതുപക്ഷത്തിന് മുൻപിൽ നട്ടെല്ല് പണയം വെച്ചിട്ടില്ലാത്തവർക്ക് പ്രതികരിക്കാം... ചുരുങ്ങിയത് അറബിക്കഥ സിനിമയിലെ ശ്രീനിവാസന്റെ കഥാപാത്രത്തെ പോലെ ബാത്ത്റൂമിൽ കയറിയെങ്കിലും ഒന്ന് പ്രതികരിക്കണം!!

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ROJIMJOHN, ROJI M JOHN, 108, CONGRESS S, AISF, SFI, ANUPAMA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.