തിരുവനന്തപുരം: മന്ത്രി എം.വി. ഗോവിന്ദൻ കേന്ദ്ര ഭവന-നഗരകാര്യ മന്ത്രി ഹർദ്ദീപ് സിംഗ് പുരിയുമായി സംസ്ഥാനത്തെ വികസന പ്രശ്നങ്ങളും മറ്റ് വിഷയങ്ങളും ചർച്ച ചെയ്തു. കേരളം നേരിടുന്ന പ്രതികൂല സാഹചര്യങ്ങൾ കണക്കിലെടുത്ത് അടൽ മിഷൻ ഫോർ റെജുവെനേഷൻ ആൻഡ് അർബൻ ട്രാൻസ്‌ഫോർമേഷൻ അമൃത് പദ്ധതി നടപ്പിലാക്കാനുള്ള സമയം നീട്ടി നൽകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. പ്രധാൻ മന്ത്രി ആവാസ് യോജന(അർബൻ) പി.എം.എ.ഐ (യു) പദ്ധതിയിൽ പുതിയ ഗുണഭോക്താക്കളെ ഉൾപ്പെടുത്തുന്നതിന് കേന്ദ്ര അനുമതി ആവശ്യമാണ്. ദീൻദയാൽ അന്ത്യോദയ യോജന (ഡി.ഡി.എ.വൈ) നാഷണൽ അർബൻ ലൈവ്‌ലിഹുഡ് മിഷൻ (എൻ.യു.എൽ.എം) സ്വയം തൊഴിൽ പദ്ധതിയുടെ ഭാഗമായുള്ള സ്വയംതൊഴിൽ വായ്പയുടെ പലിശ നിരക്കിൽ ഇളവ് നൽകണമെന്നും ഫിനാൻസ് കമ്മിഷന്റെ ഭാഗമായുള്ള ഫണ്ട് ലഭ്യമാക്കാനുള്ള നിലപാട് സ്വീകരിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. കോഴിക്കോട് നിർമ്മിക്കുന്ന വേസ്റ്റ് ടു എനർജി പ്ലാന്റിന് ആവശ്യമുള്ള വയബിലിറ്റി ഗ്യാപ്പ് ഫണ്ട് നൽകുവാനുള്ള പ്രൊപ്പോസൽ കേന്ദ്ര സർക്കാരിന് മുന്നിൽ സമർപ്പിച്ചിട്ടുണ്ട്.
ഇതുകൂടാതെ ഖരമാലിന്യ സംസ്‌ക്കരണത്തിന് ഫണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിഷയങ്ങളിൽ അടിയന്തര നടപടി വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സഹകരണ ബാങ്കുകളെ ഭവന-നഗരകാര്യ മന്ത്രാലയത്തിന്റെ പൈസ പോർട്ടലിൽ ഉൾപ്പെടുത്താനുള്ള നടപടിക്രമങ്ങളെക്കുറിച്ചും ചർച്ച നടത്തി.
മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ നൽകുന്ന വേതനം 291 രൂപയിൽ നിന്ന് വർദ്ധിപ്പിക്കണമെന്നും തൊഴിൽ ദിനങ്ങൾ വർഷത്തിൽ 150 ദിവസമായി ഉയർത്തണമെന്നും ആവശ്യപ്പെട്ടു. അനുഭാവപൂർണ്ണമായ നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പു നൽകി. ഡോ. വി. ശിവദാസൻ എം.പിയും ചർച്ചയിൽ പങ്കാളിയായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |