SignIn
Kerala Kaumudi Online
Thursday, 25 April 2024 1.30 AM IST

ഇന്ത്യ-പാക് ഹൈ വോൾട്ടേജ് ടി ട്വന്റി പോരാട്ടത്തിന് മണിക്കൂറുകൾ ബാക്കി; മത്സരം കാണാൻ ദുബായിലെത്തി സച്ചിൻ ഫാൻ സുധീർ, ടിക്കറ്റ് കിട്ടിയ സന്തോഷവുമായി ചാച്ച ക്രിക്കറ്റ്

fans

ദുബായ്: ടി 20 ലോകകപ്പിന്റെ ഗ്ളാമർ പോരാട്ടങ്ങളിലൊന്നാണ് ഇന്ന് നടക്കാൻ പോകുന്നത്. വൈകുന്നേരം ഏഴുമണിക്ക് ദുബായ് അന്താരാഷ്‌ട്ര സ്‌റ്റേഡിയത്തിൽ ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടും. ഇന്നേവരെ ലോകകപ്പിൽ പാകിസ്ഥാനോട് പരാജയപ്പെട്ടിട്ടില്ലാത്ത ഇന്ത്യയെ പ്രോത്‌സാഹിപ്പിക്കാൻ സച്ചിന്റെ ടോപ് ഫാനായ സുധീർ കുമാർ ചൗധരിയും ചരിത്രം തിരുത്തി പാകിസ്ഥാന് വിജയതീരമണയാൻ പ്രചോദനമേകാൻ ചാച്ച ക്രിക്കറ്റ് എന്ന സൂഫി അബ്‌ദുൾ കരീമും ദുബായിലെത്തിയിട്ടുണ്ട്.

'ഇതൊരു ഹൈ വോൾട്ടേജ് മത്സരമാണ്. ഇന്നേവരെ പാകിസ്ഥാനോട് തോറ്റിട്ടില്ലാത്തതാണ് നമ്മുടെ റെക്കാഡ്. 2007 ടി 20 ലോകകപ്പ് നേടിയ പ്രകടനം ഇന്ത്യ ആവർത്തിക്കമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഇന്ത്യക്ക് പ്രോത്സാഹനമേകാൻ ഉത്സാഹത്തോടെയാണ് ഞാനിവിടെ എത്തിയത്.' സുധീർ കുമാർ ചൗധരി പറഞ്ഞു. ദേഹമാകെ ത്രിവർണ ചായം പൂശി പിന്നിൽ സച്ചിന്റെ ജേഴ്‌സിയിലെ നമ്പരും വരച്ച് സുധീറിനെ നമുക്ക് ഗാലറിയിൽ കാണാം.

സുധീറിന് മത്സരത്തിന്റെ ടിക്കറ്റ് കിട്ടിയ അത്ര എളുപ്പമായിരുന്നില്ല പാക് ആരാധകനായ ചാച്ച ക്രിക്കറ്റ് എന്ന സൂഫി അബ്‌ദുൾ കരീമിന് കാര്യങ്ങൾ. തനിക്ക് ടിക്കറ്റ് കിട്ടിയില്ലെന്നും പാക് ക്രിക്കറ്റ് ടിക്ക‌റ്റ് ലഭിക്കാൻ സഹായിക്കണമെന്ന് ചാച്ച ക്രിക്ക‌റ്റ് ട്വിറ്ററിലൂടെ പാക് ക്രിക്കറ്റ് ബോർഡിനോട് അപേക്ഷിച്ചിരുന്നു. ഇതിന് പിന്നാലെ ഏറെ വൈകിയെങ്കിലും ഇന്ന് ചാച്ചയ്‌ക്ക് ടിക്ക‌റ്റ് ലഭിച്ചു.

ഇന്നലെ ആരംഭിച്ച ലോകകപ്പിലെ സൂപ്പർ 12 സ്‌റ്റേജ് പോരാട്ടത്തിൽ ഇന്ന് ഇരു ടീമുകളും വിജയത്തോടെ പരമ്പര തുടങ്ങാനും ആത്മവിശ്വാസത്തോടെ മുന്നേറാനുമാണ് തീരുമാനം. ബാബർ അസം നയിക്കുന്ന പാകിസ്ഥാൻ ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യ ടീം വൈകാതെ പ്രഖ്യാപിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, INDIA, PAKISTAN, T20, WORLD CUP
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.